കൊച്ചി: സ്പാനിഷ് ലീഗ് (ലാലിഗ) മത്സരങ്ങൾ തത്സമയം കാണുന്നവരിൽ രാജ്യത്ത് മുന്നിൽ മാറ്റാരുമല്ല, മലയാളികൾ തന്നെ. ആകെ കാഴ്ചക്കാരിൽ 23 ശതമാനം കേരളത്തിൽ നിന്നാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ക്ലസ്റ്ററിൽ ബഹുദൂരം മുന്നിലാണ് സംസ്ഥാനം. പ്രേക്ഷക ട്യൂൺ ഇന്നുകളിൽ 42 ശതമാനമാണ് കേരളത്തിൽ നിന്നുള്ള പ്രേക്ഷകർ. ലാലിഗ ഇന്ത്യയിൽ അഞ്ച് വർഷം പിന്നിടുന്ന ആഘോഷവേളയിൽ, കൊച്ചി ഗ്രാന്റ് ഹയാത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ലാലിഗ ഇന്ത്യൻ മാനേജിംഗ് ഡറക്ടർ ഹോസെ അന്റോണിയോയാണ് ഇക്കാര്യം പങ്കുവച്ചത്.
"അഞ്ച് വഷമായി കേരളത്തിലെ പ്രേക്ഷരുടെ എണ്ണം കൂടിവരികയാണ്. മലയാളികൾക്ക് ഫുട്ബാളിനോടുള്ള താത്പര്യം അടുത്തറിയാം. കേരളം ലാലിഗയ്ക്ക് നൽകുന്ന ബഹുമാനവും വലുതാണ്. കഴഞ്ഞ 15 വർഷമായി സ്പാനിഷ് ക്ലബ്ബുകൾക്ക് യൂറോപ്പിലെ മറ്ര് ഫുട്ബാൾ ലീഗുകൾക്ക് മേൽ സ്ഥാനം ഉറപ്പിക്കാനായതിൽ കേരളത്തിന്റെ സംഭാവന വലുതാണ്," അന്റോണിയോ പറഞ്ഞു.
2017ലാണ് ലാലിഗ ഇന്ത്യയിൽ പ്രവത്തനം ആരംഭിക്കുന്നത്. ഏഷ്യയിലെ ലീഗിന്റെ രണ്ടാമത്തെ ആസ്ഥാനമാണ് ഡൽഹിലേത്. 2018ൽ കൊച്ചിയിൽ സംഘടിപ്പിച്ച ടൊയോട്ട യാരീസ് വേൾഡ് കപ്പ് ടൂർണമെന്റിൽ സ്പാനിഷ് ക്ലബ്ബായ ജിറോണ എഫ്.സിയെ എത്തിച്ചിരുന്നു. എ ലീഗ് കബ്ബായ മെൽബൽ എഫ്.സി, ഐ.എസ്.എൽ ടീമായ കേരള ബ്ലാസ്റ്റേഴ്സ് എന്നിവരാണ് ജിറോണയുമായി ഏറ്റുമുട്ടിയത്.
ഫുട്ബാൾ ആരാധകരുമായി ആഴത്തിൽ ബന്ധം സ്ഥാപിക്കാനായതും സംപ്രേഷണം കൂടുതൽ വ്യാപമായി എത്തിക്കാനുമായാതാണ് കാഴ്ചക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനയ്ക്ക് കാരണമെന്നാണ് ലാലിഗയുടെ വിലയിരുത്തൽ. നിലവിൽ സ്പാനിഷ് സൂപ്പർ ക്ലബ്ബുകൾ ഇന്ത്യ സന്ദർശിക്കില്ലെന്നും അടുത്ത വർഷം ഇക്കാര്യങ്ങളുൾപ്പെടെ പരിഗണയിലുണ്ടെന്നും ലാലിഗ അറിയിച്ചു. താഴേത്തട്ടു മുതൽ ഫുട്ബാൾ വളർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുമെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |