ബാങ്കോക്ക്: പുരുഷ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പെന്ന് അറിയപ്പെടുന്ന തോമസ് കപ്പിന്റെ 73 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ ഫൈനൽ കളിക്കാനിറങ്ങുന്നു. ഇന്തോനേഷ്യയാണ് ഇന്ന് നടക്കുന്ന ഫൈനലിൽ ഇന്ത്യയുടെ എതിരാളി. 1979ന് ശേഷം ആദ്യമായി തോമസ് കപ്പിന്റെ സെമിയിൽ എത്തിയാണ് ഇത്തവണ ഇന്ത്യ ആദ്യം ചരിത്രം കുറിച്ചത്. വെള്ളിയാഴ്ച നടന്ന സെമിയിൽ കരുത്തരായ ഡെൻമാർക്കിനെ 3-2ന് വീഴ്ത്തിയാണ് ഇന്ത്യ ആദ്യമായി തോമസ് കപ്പിന്റെ ഫൈനലിലേക്ക് ടിക്കറ്രെടുത്തത്. മലയാളിതാരം എച്ച്.എസ് പ്രണോയ് ആണ് ക്വാർട്ടറിലപും സെമിയിലും നിർണായക ജയങ്ങളുമായി ഇന്ത്യയുടെ രക്ഷകനായത്. സെമിയിൽ 2-2 എന്ന നിലയിൽ ആയിരിക്കെ അഞ്ചാം മത്സരത്തിൽ ആദ്യ ഗെയിമിൽ പിന്നാക്കം പോവുകയും പരിക്കേൽക്കുകയും ചെയ്തിട്ടും പതറാതെ പൊരുതിയ പ്രണോയ് അടുത്ത രണ്ട് ഗെയിമും സ്വന്തമാക്കി ഇന്ത്യയെ ഫൈനലിൽ എത്തിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |