ബാങ്കോക്ക്: ഇന്ത്യൻ താരം പി വി സിന്ധു തായ്ലാൻഡ് ഓപ്പൺ ബാഡ്മിന്റണിന്റെ സെമിഫൈനലിൽ കടന്നു. ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ലോക ഒന്നാം റാങ്കുകാരി ജപ്പാന്റെ അകേൻ യാമഗുച്ചിയെ അട്ടിമറിച്ചാണ് സിന്ധു സെമിഫൈനൽ യോഗ്യത സ്വന്തമാക്കിയത്.
മൂന്ന്ഗെയിം നീണ്ട വാശിയേറിയ പോരാട്ടത്തിൽ 21-15, 20-22, 21-13നായിരുന്നു സിന്ധുവിന്റെ വിജയം. 51 മിനിട്ട് നീണ്ടു നിന്ന മത്സരത്തിൽ ഇരുതാരങ്ങളും വാശിയോടെയാണ് മത്സരിച്ചത്. ആദ്യ ഗെയിം സിന്ധു സ്വന്തമാക്കിയെങ്കിലും രണ്ടാം ഗെയിം ശക്തമായി തിരിച്ചുവന്ന യമാഗുച്ചി 22-20ന് സ്വന്തമാക്കി മത്സരത്തിലേക്ക് തിരിച്ചുവന്നു. എന്നാൽ അവസാന ഗെയിമിൽ എല്ലാം മറന്ന് പോരാടിയ സിന്ധു 21-13ന് മത്സരം വിജയിക്കുകയായിരുന്നു.
SUPER SINDHU 🙇♂️👑@Pvsindhu1 enters semifinals of #ThailandOpen2022 in style after defeating reigning world champion 🇯🇵's Akane Yamaguchi 21-15, 20-22, 21-13 in the quarter finals 😍
— BAI Media (@BAI_Media) May 20, 2022
Well done champ! 👏#BWFWorldTour#IndiaontheRise#Badminton pic.twitter.com/084Y0lp9NU
കഴിഞ്ഞയിടെ നടന്ന ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ യാമഗുച്ചിയോടേറ്റ തോൽവിക്ക് പകരം വീട്ടൽ കൂടിയായി രണ്ട് തവണ ഒളിമ്പിക് മെഡൽ സ്വന്തമാക്കിയിട്ടുള്ള സിന്ധുവിന് ഈ വിജയം. ഒളിമ്പിക് ചാമ്പ്യൻ ചൈനയുടെ ചെൻ യു ഫെയ് ആണ് ഇന്ന് നടക്കുന്ന സെമിയിൽ സിന്ധുവിന്റെ എതിരാളി. രണ്ട് തവണ തായ്‌ലൻഡ് ഓപ്പണിൽ ചാമ്പ്യനായിട്ടുള്ള സിന്ധു നേരത്തേ കൊറിയയുടെ സിം യു യിന്നിനെ കീഴടക്കിയാണ് ക്വാർട്ടർ ഉറപ്പിച്ചത്.
അതേസമയം പുരുഷ സിംഗിൾസിൽ കെ.ശ്രീകാന്ത് മത്സരിക്കാതെ പിന്മാറി. ഇതോടെ രണ്ടാം റൗണ്ടിൽ ശ്രീകാന്തിന്റെ എതിരാളി ആയിരുന്ന നാട്ട് എൻഗുയെൻ ക്വാർട്ടറിൽ എത്തി. തോമസ് കപ്പ് നേടി ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ ടീം അംഗമായ ശ്രീകാന്ത് പിന്മാറിയതിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |