കൊൽക്കത്ത: തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട പരാതിയുമായി സമീപിച്ച തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി ബംഗ്ലാദേശ് പൗരയാണെന്ന് കൊൽക്കത്ത ഹൈക്കോടതി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാവോൺ ദക്ഷിൺ മണ്ഡലത്തിൽ നിന്ന് ബി.ജെ.പി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ട അലോ റാണി സർക്കാരാണ് പരാജയം ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. വാദംകേട്ട ശേഷമാണ് റാണി ബംഗ്ലാദേശ് പൗരയാണെന്നും ഹർജി നിലനിൽക്കില്ലെന്നും കോടതി കണ്ടെത്തിയത്. അവർക്കെതിരെ നടപടിക്കും കോടതി നിർദ്ദേശിച്ചു. ഇന്ത്യൻ നിയമങ്ങൾ ഇരട്ടപൗരത്വം അനുവദിക്കാത്ത കാലത്തോളം റാണി ഇന്ത്യൻ പൗരയാണെന്ന് സ്ഥാപിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് നിയമ നടപടിയും നേരിടേണ്ടി വരും. അനധികൃതമായി ഇന്ത്യയിൽ താമസിച്ചതിന് നടപടിയെടുക്കാനും നാടുകടത്താനും കോടതി തിരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതുമെന്ന് ജസ്റ്റിസ് ബിബേക് ചൗധരി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |