ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശയാത്രകൾ ആരംഭിക്കുന്നത് രാത്രിയിലാണ്. രാത്രിയിൽ വിമാനത്തിൽ ചെലവഴിച്ച് പകൽ സമയത്ത് പരിപാടികളിൽ പങ്കെടുക്കുക എന്ന രീതിയാണ് അദ്ദേഹം പിന്തുടരുന്നത്. സമയം ലാഭിക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രി രാത്രി യാത്ര തിരഞ്ഞെടുക്കുന്നത് എന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മോദി വിദേശ പര്യടനത്തിലാണ്. ഡെൻമാർക്ക്, ഫ്രാൻസ്, നേപ്പാൾ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ പര്യടനം നടത്തിയിരുന്നു. അടുത്ത ആഴ്ചയിൽ അദ്ദേഹം ജപ്പാനും സന്ദർശിക്കുന്നുണ്ട്. ജപ്പാൻ യാത്രയും സമാന രീതിയിൽ തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഇന്ന് രാത്രി പുറപ്പെട്ട് നാളെ അതിരാവിലെ ടോക്കിയോയിൽ എത്തുന്ന രീതിയിലാണ് ക്രമീകരണം. പണ്ടേയുള്ള ശീലം രാഷ്ട്രീയത്തിൽ പ്രമുഖനാകുന്നതിന് മുൻപ് തൊണ്ണൂറുകളിൽ യാത്ര ചെയ്യുമ്പോഴും മോദി ഇത്തരത്തിലുള്ള രീതിയാണ് പിന്തുടർന്നിരുന്നതെന്ന് അദ്ദേഹത്തോടുത്ത വൃത്തങ്ങൾ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉറക്കം വിമാനങ്ങളിലും, താമസം വിമാനത്താവളങ്ങളിലും ആയിരുന്നുവെന്നും ഇതിലൂടെ ഹോട്ടലിലെ താമസ ചെലവ് ലാഭിക്കുമായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |