ന്യൂഡൽഹി: ജഡ്ജിമാരെ ഭീഷണിപ്പെടുത്തുന്നതും അവർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതും ഫാഷനായി മാറിയെന്ന് സുപ്രീംകോടതി. മഹാരാഷ്ട്രയിലും ചെന്നൈയിലും യു.പിയിലുമാണ് ഈ പ്രവണത കൂടുതലായുള്ളത്. ഇതിൽ ആശങ്കയുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു.
മദ്രാസ് ഹൈക്കോടതി അഭിഭാഷകനെ കോടതിയലക്ഷ്യത്തിന് 15 ദിവസം തടവിനും ഒരു വർഷം പ്രാക്ടീസ് വിലക്കുകയും ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ബേല എം.ത്രിവേദി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിന്റെ നിരീക്ഷണം.ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച സുപ്രീംകോടതി അഭിഭാഷകനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.
'പലയിടത്തും ജഡ്ജിമാർ ആക്രമിക്കപ്പെടുകയാണ്. ജില്ലാ ജഡ്ജിമാർക്ക് പൊലീസ് സുരക്ഷ ലഭിക്കുന്നില്ല. ചില ഹൈക്കോടതികളിൽ ജഡ്ജിമാരെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് പതിവായിരിക്കുകയാണെന്നും' ചന്ദ്രചൂഡ് പറഞ്ഞു.
അഭിഭാഷകർ നിയമത്തിന് അതീതരൊന്നുമല്ലെന്നും നീതിനിർവഹണത്തിന് തടസ്സം നിന്നാൽ അനന്തര ഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |