തിരുവനന്തപുരം: മകൾ വിഷമങ്ങൾ പലതും തന്നോട് പറയുമ്പോൾ പോട്ടെ, പോട്ടെ എന്നുപറഞ്ഞ് ആശ്വസിപ്പിച്ചിരുന്നു.. എന്നാലിപ്പോൾ എന്റെ മോള് പോയി.. കണ്ഠമിടറി നാലാഞ്ചിറ മുണ്ടയ്ക്കൽ ലെയ്ൻ കൃഷ്ണഭവനിൽ മോഹനൻ പറഞ്ഞു. സ്ത്രീധന പീഡനത്തെ തുടർന്ന് ഭിന്നശേഷിക്കാരിയായ മകൾ ശ്യാമയും (29), ചെറുമകൾ ആദ്യശ്രീയും 18 ദിവസം മുമ്പ് ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഈ പിതാവ്. ഇന്നലെ ഡി.ജി.പിക്ക് പരാതി നൽകി. സ്ത്രീധനപീഡനത്തെ തുടർന്ന് ഭർതൃവീട്ടിൽ ജീവനൊടുക്കിയ വിസ്‌മയയുടെ കേസിൽ ഭർത്താവിന് ഇന്ന് കോടതി ശിക്ഷ വിധിക്കാനിരിക്കെയാണ് മറ്റൊരു പിതാവിന്റെ നീതിക്കായുള്ള പോരാട്ടം.
മകളുടെ മരണത്തിൽ ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്. ഉത്തരവാദികളെ വെറുതെ വിടില്ലെന്നും ശിക്ഷ വാങ്ങി നൽകുമെന്നും ഡി.ജി.പി ഉറപ്പ് നൽകിയതായി മോഹനൻ പറഞ്ഞു. മകൾക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. മകൾ സ്ത്രീധനത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും പേരിൽ നേരിട്ടത് കൊടിയ പീഡനമാണെന്ന് പിതാവ് പറയുന്നു. കേസിൽ ഇന്നലെ മൊഴിയെടുക്കാൻ വീട്ടിലെത്തിയ ആറന്മുള എസ്.എച്ച്.ഒ മനോജിനോട് ശ്യാമയ്ക്ക് വിവാഹാലോചന വന്നതുമുതലുള്ള കാര്യങ്ങൾ വിവരിച്ചതായി മോഹനൻ പറഞ്ഞു. ആറുവർഷം മുമ്പാണ് ശ്യാമയെ ഭിന്നശേഷിക്കാരനായ ആറൻമുള സ്വദേശി വിനീത് വിശ്വനാഥ് വിവാഹം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |