കണ്ണൂർ: ഒരു കുഞ്ഞിക്കാൽ കാണാൻ ദമ്പതികൾ ലക്ഷങ്ങൾ മുടക്കി പല ആധുനിക ചികിത്സകളും നടത്തുമ്പോൾ, 50 രൂപ രജിസ്ട്രേഷൻ ഫീസായി മാത്രം നൽകി ഗവ. ഹോമിയോ ആശുപത്രികളിൽ നടത്തിയ ചികിത്സയിലൂടെ ഇതുവരെ പിറന്നത് 2180 കൺമണികൾ.
2012ൽ പരീക്ഷണമെന്ന നിലയ്ക്ക് കണ്ണൂർ ജില്ലാ ഹോമിയോ ആശുപത്രിയിൽ തുടങ്ങിയ ചികിത്സാ പദ്ധതിയാണ് പിന്നീട് കേരളത്തിലെ ഹോമിയോ ആശുപത്രികൾ ഏറ്റെടുത്ത് വിജയിപ്പിച്ചത്. കുറഞ്ഞത് രണ്ടു വർഷം ചികിത്സ ആവശ്യമായിരുന്നു. അതു 10 വർഷം വരെ നീണ്ടുപോകാനും സാദ്ധ്യതയുണ്ട്.
മറ്റു ചികിത്സാരീതികൾ സ്വീകരിച്ചിട്ടും ഫലിക്കാതായ ദമ്പതികളാണ് ഹോമിയോയെ ആശ്രയിച്ചത്. സംസ്ഥാന വ്യാപകമായി `ജനനി' എന്ന പേരിൽ ചികിത്സ നടത്താൻ സർക്കാർ അനുമതി നൽകിയത് 2019ലാണ്.അതിനു മുമ്പുതന്നെ, കണ്ണൂരിൽ മാത്രം 420 കുഞ്ഞുങ്ങൾ പിറന്നു കഴിഞ്ഞിരുന്നു. കേന്ദ്ര ധനകാര്യമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ച 2018-19ലെ സാമ്പത്തിക സർവേയിൽ കണ്ണൂർ ഹോമിയോ ആശുപത്രിയുടെ വിജയം പരാമർശിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. 55 വയസ് കഴിഞ്ഞവർക്കുവരെ ഈ ചികിത്സയിലൂടെ കുഞ്ഞ് പിറന്നു.
2180:
ഇതുവരെ ജനിച്ച
കുഞ്ഞുങ്ങൾ
612:
കണ്ണൂരിലെ
ചികിത്സയിൽ
ജനിച്ച കുട്ടികൾ
100 കടന്ന ആശുപത്രികൾ
നൂറിലേറെ കുട്ടികളുടെ പിറവിക്ക് നിമിത്തമായതിന്റെ സന്തോഷത്തിലാണ് സംസ്ഥാനത്തെ ഏഴു ജില്ലാ ആശുപത്രികളിലെ ഹോമിയോ ഡോക്ടർമാർ. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, എറണാകുളം, കോട്ടയം, കോഴിക്കോട്, കണ്ണൂർ ആശുപത്രികൾക്കാണ് ഈ നേട്ടം.
`സംസ്ഥാനത്ത് ആദ്യമായി വന്ധ്യതയ്ക്ക് മാത്രമായി കണ്ണൂരിൽ ഹോമിയോ ആശുപത്രി തുടങ്ങാൻ പദ്ധതിയുണ്ട്. സ്ഥലവും മറ്റും സർക്കാർ അനുവദിച്ചു തന്നിട്ടുണ്ട്.'
-ഡോ. എ.പി. സുധീര,
കണ്ണൂർ ജില്ലാ കൺവീനർ, ജനനി
`അലോപ്പതിയും ആയുർവേദവും പരീക്ഷിച്ച ശേഷമാണ് മിക്ക ദമ്പതികളും ഹോമിയോ ആശുപത്രിയിലെത്തുന്നത്. അവർക്ക് പ്രതീക്ഷയും പുതിയ ജീവിതവും നൽകാൻ കഴിഞ്ഞിട്ടുണ്ട്.'
-ഡോ. എസ്. ശ്രീദേവി,സ്റ്റേറ്റ്
കോ- ഓർഡിനേറ്റർ, ജനനി
` ലക്ഷങ്ങളാണ് ചികിത്സക്കായി ചെലവായത്. ഒടുവിൽ കണ്ണൂരിലെ ഹോമിയോ ചികിത്സയിലാണ് ഫലം കണ്ടത്.'
-പ്രകാശൻ- രമണി ദമ്പതികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |