കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് അനുവദിച്ച സമയം കഴിഞ്ഞതിനാൽ ഇന്ന് വിചാരണക്കോടതി കേസ് പരിഗണിക്കും. മേയ് 30നകം തുടരന്വേഷണം പൂർത്തിയാക്കി അനുബന്ധ കുറ്റപത്രം നൽകാനാണ് നേരത്തെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നത്. കാലാവധി ഇന്നലെ കഴിഞ്ഞെങ്കിലും സമയം നീട്ടിച്ചോദിച്ച് സർക്കാർ നൽകിയ ഹർജി ഇന്ന് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് പരിഗണിക്കുന്നുണ്ട്.
തുടരന്വേഷണത്തിൽ ലഭിച്ച തെളിവുകളിൽ കൂടുതൽ അന്വേഷണത്തിന് സമയം വേണമെന്നും ദിലീപ് ഉൾപ്പെടെ പ്രതികളുടെ ഫോണിൽനിന്ന് ലഭിച്ച വിവരങ്ങളുടെ പരിശോധന ഇനിയും പൂർത്തിയായിട്ടില്ലെന്നുമാണ് സർക്കാരിന്റെ വാദം. കേസ് പരിഗണിക്കുന്ന എറണാകുളം സ്പെഷ്യൽ അഡി. സെഷൻസ് കോടതിയിൽ ഇക്കാര്യങ്ങൾ പ്രോസിക്യൂഷൻ അറിയിക്കും. തുടർന്ന് ഹൈക്കോടതിയുടെ തീരുമാനത്തിനായി കേസ് മാറ്റാനാണ് സാദ്ധ്യത.
അതേസമയം കേസിൽ സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവുകൾ നശിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ നൽകിയ ഹർജി ഇന്ന് വിചാരണക്കോടതി പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |