SignIn
Kerala Kaumudi Online
Saturday, 21 September 2024 10.07 AM IST

അമ്മയെയും മകളെയും തലയ്ക്ക‌ടിച്ച് കൊന്നശേഷം 16 പവൻ കവർന്നു

Increase Font Size Decrease Font Size Print Page
pic1

നാഗർകോവിൽ: കന്യാകുമാരി വെള്ളിചന്തയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന അമ്മയെയും മകളെയും തലയിൽ അയൺ ബോക്സ് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം സ്വർണമാലയടക്കം 16പവൻ കവർന്നു.മുട്ടം സ്വദേശിനി തെരേസാമ്മാൾ (90) ,മകളും ആന്റോ സഹായ രാജിന്റെ ഭാര്യയുമായ പൗലിൻ മേരി (48) എന്നിവരാണ് കൊല്ലപ്പെട്ടത്.

ആന്റോ സഹായരാജും മൂത്ത മകൻ അലനും വിദേശത്ത് മത്സ്യബന്ധനത്തിലാണ്. ഇളയ മകൻ ആരോൺ ചെന്നൈയിലെ സ്വകാര്യ കോളേജിൽ പഠിക്കുന്നു. ആൾതാമസം കുറഞ്ഞ പ്രദേശത്താണ് പൗലിൻ മേരിയും തെരേസാമ്മാളും താമസിക്കുന്നത്. കഴിഞ്ഞദിവസം രാവിലെ ഫോൺ വിളിച്ചിട്ട് രണ്ടുപേരും എടുക്കാത്തതിനെ തുടർന്ന്, മക്കൾ അടുത്തുള്ള ബന്ധുക്കളെ വിളിച്ചു. ബന്ധുക്കൾ സംഭവ സ്ഥലത്തെത്തി വീട്ടിന്റെ വാതിൽ തകർത്ത് നോക്കിയപ്പോൾ രണ്ടുപേരും തലയിൽ പരിക്കേറ്റ് മരിച്ച നിലയിലായിരുന്നു

തെരെസാമ്മാളിന്റെ അഞ്ചു പവന്റെ മാലയും, പൗലിൻ മേരിയുടെ 11 പവന്റെ മാലയും കവർന്നു. എന്നാൽ വളയും, കമ്മലും മോഷ്ടിച്ചില്ല. വളയും കമ്മലും എടുക്കാത്തതെന്തെന്ന് പിടികിട്ടുന്നില്ല. അലമാരയിൽ 70 പവൻ ഉണ്ടായിരുന്നുവെങ്കിലും മോഷ്ടിച്ചിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.