SignIn
Kerala Kaumudi Online
Friday, 20 September 2024 12.51 PM IST

ഇരുപതു ശതമാനം പി.ജി.സീറ്റുകൾ വെട്ടിക്കുറച്ച് കേന്ദ്ര സർവ്വകലാശാല

Increase Font Size Decrease Font Size Print Page
c-uni

കാസർകോട്: പെരിയയിലെ കേരള കേന്ദ്ര സർവ്വകലാശാലയിൽ 20 ശതമാനം പി.ജി സീറ്റുകൾ വെട്ടിക്കുറച്ചു.എട്ടുവർഷത്തിന് ശേഷം സർവ്വകലാശാലയുടെ അടിസ്ഥാന സൗകര്യവികസനത്തിൽ വലിയ രീതിയിൽ പുരോഗതി കൈവരിച്ചതിനെ തുടർന്ന് കേരളത്തിലെ വലിയൊരു വിഭാഗം വിദ്യാർത്ഥികളുടെ ആദ്യപരിഗണനയായി കേന്ദ്ര സർവ്വകലാശാല മാറിയ ഘട്ടത്തിലാണിത്.

കേന്ദ്ര സർവ്വകലാശാല പ്രവേശന പരീക്ഷയ്ക്ക് നിരവധി വിദ്യാർത്ഥികളാണ് തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്. അറുപത് വിദ്യാർത്ഥികളെ ഉൾകൊള്ളാനാവശ്യമായ എല്ലാവിധ അടിസ്ഥാനസൗകര്യങ്ങളും അദ്ധ്യാപകരും ഉണ്ടെന്നിരിക്കെയാണ് സീറ്റുകൾ കുറച്ചത്. പിന്നോക്ക മേഖലയിലെ നിരവധി വിദ്യാർത്ഥികൾക്ക് കേന്ദ്ര സർവ്വകലാശാല ആശ്രയമായിരുന്നു.

താമസസൗകര്യം പ്രശ്നം തന്നെ

സർവ്വകലാശാലയിൽ ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്താത്തത് ഇപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

നിലവിൽ പൂർണ്ണമായും നിർമ്മാണം പൂർത്തീകരിച്ച രണ്ടു ഹോസ്റ്റൽ സമുച്ചയങ്ങളുണ്ട്. രണ്ടു കോമൺ മെസ്സ് ഹാളും നിർമ്മാണം പൂർത്തീയാക്കി.എന്നാൽ ഇത് വിദ്യാർത്ഥികൾക്കായി തുറന്നുനൽകിയിട്ടില്ല. ഭീമമായ തുക നൽകി സ്വകാര്യവ്യക്തികൾ നടത്തുന്ന ഹോസ്റ്റലുകളിലാണിപ്പോൾ വിദ്യാർത്ഥികളുടെ താമസം.

മൂല്യനിർണയത്തിൽ അമർഷവും

ഇക്കഴിഞ്ഞ ഏപ്രിൽ മാസം മൂല്യനിർണയത്തിൽ മുതൽ വരുത്തിയ മാറ്റം വിദ്യാർത്ഥിവിരുദ്ധവും വിദ്യാഭ്യാസ മൂല്യത്തെ തന്നെ തകർക്കുന്നതുമാണെന്ന ആരോപണവും വിദ്യാർത്ഥികൾ ഉന്നയിച്ചിട്ടുണ്ട്. അറുപത് ശതമാനം മാർക്ക് ഇന്റേണലിലും നാൽപത് എക്സ്റ്റേണുമായാണ് പുനക്രമീകരണം. സ്വജനപക്ഷപാതത്തിന് പുതിയ മൂല്യനിർണ്ണയരീതി ഇടയാക്കുന്നുവെന്നാണ് ഇവരുടെ വാദം. അനർഹരായ വിദ്യാർത്ഥികൾക്ക് കൂടുതൽ മാർക്കുകൾ ലഭിക്കുന്ന സാഹചര്യം ഇതുമൂലമുണ്ടാകുന്നുവെന്നും ഇവർ ആരോപിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CUK STORY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.