ആലപ്പുഴ: ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികൾ ആയുർവേദം ഏറ്റെടുത്ത് മുന്നോട്ട് പോകണമെന്ന് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ 38-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്,'പൊതുജനാരോഗ്യ പരിപാലനത്തിൽ അനിവാര്യമാകുന്ന ആയൂർവേദം' എന്ന വിഷയത്തിലെ മാദ്ധ്യമ സെമിനാർ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മുഖ്യാതിഥികളായ എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം എന്നിവർ ചേർന്ന് ദീപം തെളിയിച്ചു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.എൻ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ. കെ.എസ്. പ്രിയയുടെ സന്ദേശം യോഗത്തെ അറിയിച്ചു. സെമിനാറിൽ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ഡോ. വിഷ്ണുനമ്പൂതിരി, റിട്ട.ഡി.എം.ഒ ഡോ.എ.പി.ശ്രീകുമാർ, കേരളകൗമുദി തൃശൂർ ബ്യൂറോ ചീഫ് ഭാസി പാങ്ങിൽ, ലിസ്മി എലിസബത്ത് ആന്റണി എന്നിവർ വിഷയാവതരണം നടത്തി. ഇന്ന് രാവിലെ 10ന് നടക്കുന്ന പ്രതിനിധി സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ആർ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |