ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തേക്കുള്ള ഐ.പി.എൽ സംപ്രേഷണാവകാശം വിറ്റത് ആകെ 48,390.5 കോടി രൂപയ്ക്കെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ ടിവി സംപ്രേഷണാവകാശം ഡിസ്നി സ്റ്റാർ 23,575 കോടിരൂപയ്ക്ക് നിലനിറുത്തിയപ്പോൾ ഇന്ത്യയിലെ ഡിജിറ്റൽ അവകാശവും ആസ്ട്രേലിയ, ന്യൂസിലൻഡ്,യു.കെ ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ ടിവി, ഡിജിറ്റൽ അവകാശങ്ങളും സ്വന്തമാക്കി വിയാകോം18 കരുത്ത് കാട്ടി. മിഡിൽ ഈസ്റ്റ് (205കോടി), യു.എസ് (258 കോടി) എന്നിവിടങ്ങളിലെ സംപ്രേഷണാവകാശം ടൈംസ് നൈറ്റ് വർക്ക് സ്വന്തമാക്കി. കണക്കുകൾ അനുസരിച്ച് ഒരു മത്സരത്തിൽ നിന്ന് ബി.സി.സി.ഐയ്ക്ക് ലഭിക്കുക 118.02 കോടി രൂപയാണ്. ഐ.പി.എൽ രണ്ടര മാസമാക്കുന്നതിനെക്കുറിച്ച് ഐ.സി.സിയുമായി ചർച്ച നടത്തുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.
സംപ്രേഷണ മൂല്യത്തിൽ ഇംഗ്ലീഷ് പ്രിമിയർ ലീഗിനെപ്പോലും പിന്നിലാക്കിയ ഐ.പി.എൽ ലോകത്ത് അമേരിക്കൻ നാഷണൽ ഫുട്ബാൾ ലീഗിന്പിന്നിൽ രണ്ടാം സ്ഥാനത്താണ്.
2023-2027
പാക്കേജ് എ
ടിവി (ഇന്ത്യൻ ഉപഭൂഖണ്ഡം)
ഡിസ്നി സ്റ്റാർ -23, 575 കോടി
പാക്കേജ് ബി
ഡിജിറ്റൽ (ഇന്ത്യൻ ഉപഭൂഖണ്ഡം)
വിയാകോം18 -20,500 കോടി
പാക്കേജ് സി
പ്ലേഓഫ് ഉൾപ്പെടെയുള്ല ചില മത്സരങ്ങൾ
ഡിജിറ്റൽ (ഇന്ത്യ)
വിയാകോം18 -3257.5 കോടി
പാക്കേജ് ഡി
ടിവി, ഡിജിറ്റൽ (ഇന്ത്യയ്ക്ക് പുറത്ത്)
വിയാകോം18, ടൈംസ് ഇന്റർനെറ്റ്
1058 കോടി
ആകെ: 48,390.5 കോടി
ഒരു മത്സരത്തിൽ നിന്ന് ബി.സി.സി.ഐയ്ക്ക് കിട്ടുന്നത് 118.02 കോടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |