SignIn
Kerala Kaumudi Online
Saturday, 27 April 2024 3.58 AM IST

നാക് അക്രഡിറ്റേഷനിൽ എ++ ഗ്രേഡ്: അഭിമാന നേട്ടത്തിൽ കേരള സർവകലാശാല

kerala

തിരുവനന്തപുരം:സംസ്ഥാനത്താദ്യമായി ദേശീയ അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) എ++ ഗ്രേഡ് നേടി കേരളസർവകലാശാല. ഏഴിൽ 3.67ഗ്രേഡ് പോയിന്റോടെയാണ് നേട്ടം. നിലവിൽ എ ഗ്രേഡായിരുന്നു.

കേന്ദ്ര, സംസ്ഥാന സർവകലാശാലകളിൽ ഒമ്പതെണ്ണത്തിനേ ഈ ഗ്രേഡുള്ളൂ. ഇതിൽപ്പെട്ട ആറ് സംസ്ഥാന സർവകലാശാലകളിൽ ഏറ്റവുമധികം സ്കോർ കേരളയ്ക്കാണ്. കേന്ദ്രസർക്കാരിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് റാങ്കിംഗിൽ (എൻ.ഐ.ആർ.എഫ്) ഒന്നാം റാങ്കുള്ള ബംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിനുള്ള ഗ്രേഡ് പോയിന്റാണ് കേരളയ്ക്കും ലഭിച്ചത്. എ++ ഗ്രേഡ് ലഭിച്ചതോടെ, ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എക്സലൻസ്, സെന്റർ ഒഫ് എക്സലൻസ് തുടങ്ങിയ പദവികൾക്ക് അപേക്ഷിക്കാനുള്ള യോഗ്യതയായി. സംസ്കൃത സർവകലാശാലയ്ക്ക് എ+ ലഭിച്ചതാണ് സംസ്ഥാനത്തെ ഉയർന്ന ഗ്രേഡ്.

ഗ്രേഡിംഗിന് പരിഗണിച്ച ഘടകങ്ങളും

കേരളയ്ക്ക് കിട്ടിയ സ്കോറും :-

കരിക്കുലം-3.08, അദ്ധ്യാപനവും മൂല്യനിർണയവും-3.47, ഗവേഷണം-3.52, അടിസ്ഥാനസൗകര്യം-3.75, സ്റ്റുഡന്റ് സപ്പോർട്ട്-3.93, ഗവേണൻസും മാനേജ്മെന്റും-3.61, ഇൻസ്റ്റിറ്റ്യൂഷണൽ വാല്യൂസ്-3.96. സാമൂഹ്യപ്രതിബദ്ധതയുള്ള പദ്ധതികൾക്കാണ് ഏറ്റവുമധികം സ്കോർ. പഠനവകുപ്പുകളിലും കോളേജുകളിലും യു.ജി.സി ഫെലോഷിപ്പ് ലഭിക്കാത്ത മുഴുവൻ ഗവേഷകർക്കും തനതുഫണ്ടിൽ നിന്ന് ഫെലോഷിപ്പും, അർഹരായവർക്കെല്ലാം സ്കോളർഷിപ്പും നൽകിയതും പരിഗണിക്കപ്പെട്ടു. കരകുളം, വിതുര എന്നിവിടങ്ങളിലെ ഗ്രാമങ്ങൾ ദത്തെടുത്ത് പരിസ്ഥിതിസംരക്ഷണ, ജലസംരക്ഷണ പ്രവർത്തനങ്ങൾ നടത്തിയതും കൊവിഡ് കാലത്ത് നിർദ്ധന വിദ്യാർത്ഥികൾക്ക് സ്മാർട്ട്ഫോണുകളടക്കം നൽകിയതും ഗ്രേഡിംഗിൽ പ്രതിഫലിച്ചു. കൊവിഡിനിടയിലും ഒരു പരീക്ഷപോലും മുടങ്ങാതെ നടത്തിയതും പരിഗണിക്കപ്പെട്ടു. . 5വർഷത്തേക്കാണ് ഈ ഗ്രേഡ്. 24ന് കാര്യവട്ടം കാമ്പസിലാണ് വിജയാഘോഷം.

ഗുണങ്ങൾ

വിദ്യാർത്ഥികൾക്ക് രാജ്യത്തെയും വിദേശത്തെയും സർവകലാശാലകളിൽ ഉപരിപഠനം എളുപ്പമാവും. കാമ്പസ് പ്ലേസ്മെന്റിന് കൂടുതൽ കമ്പനികളെത്തും. ബിരുദത്തിന്റെ മൂല്യം ഉയരും. വിദേശത്തടക്കം ജോലി സാദ്ധ്യതയേറും. ഗവേഷകർക്കും ഗുണകരം.

സർവകലാശാലയ്ക്ക് റൂസ, എം.എച്ച്.ആർ.ഡി എന്നിവയിൽ നിന്നടക്കമുള്ള കേന്ദ്രഫണ്ടിംഗ് കൂടും. അടിസ്ഥാനസൗകര്യ വികസനത്തിന് കൂടുതൽ പണംകിട്ടും. കൂടുതൽ കോഴ്സുകൾ തുടങ്ങാം.

അദ്ധ്യാപകരുടെ ഗവേഷണ പ്രോജക്ടുകൾക്ക് ദേശീയ, വിദേശ ഫണ്ടുകൾ ലഭ്യമാവും. പോസ്റ്റ് ഡോക്ടറൽ ഗവേഷകർക്ക് ലാബ്സൗകര്യത്തിനടക്കം കൂടുതൽ ഫണ്ട് കിട്ടും.

''എ++ ഗ്രേഡ് ലഭിച്ചതോടെ ഐ.ഐ.ടികളുടെ റാങ്ക് നിലവാരത്തിലേക്ക് സർവകലാശാലയെത്തി. പുതിയ കോഴ്സുകൾ തുടങ്ങാനും കേന്ദ്രസർക്കാരിന്റെ പ്രോജക്ട് ഫണ്ടിംഗിന് അപേക്ഷിക്കാനുമാവും.''

-ഡോ.പി.പി.അജയകുമാർ

പ്രോ വൈസ്ചാൻസലർ

''ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് കുതിപ്പാവും ഈ അംഗീകാരം. ഈ രംഗത്ത് സർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ ഗുണഫലമാണിത്.''

-പിണറായി വിജയൻ

മുഖ്യമന്ത്രി

''ഗുണമേന്മാ വർദ്ധനവിനായി നടത്തുന്ന ശ്രമങ്ങളുടെ ഉജ്ജ്വലമായ നേട്ടങ്ങളിൽ ഒന്നാണിത്. ''

-ഡോ.ആർ.ബിന്ദു

മന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.