ആഡിസ് അബബ: എത്യോപ്യയിലെ ഒറോമിയ പ്രവിശ്യയിൽ അംഹാര വിഭാഗക്കാർക്ക് നേരെ നടന്ന വംശീയ ആക്രമണത്തിൽ 200ലേറെ സിവിലിയൻമാർ വെടിയേറ്റ് കൊല്ലപ്പെട്ടു. വിമത ഗ്രൂപ്പായ ഒറോമ ലിബറേഷൻ ആർമിയാണ് (ഒ.എൽ.എ ) ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.
ശനിയാഴ്ച നടന്ന സംഭവത്തിലെ കൃത്യമായ മരണസംഖ്യ പ്രാദേശിക ഭരണകൂടം പുറത്തുവിട്ടിട്ടില്ല. എത്യോപ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വംശമായ അംഹാരകൾക്ക് നേരെ ഒറോമിയയിൽ ആക്രമണങ്ങൾ പതിവാണ്. 30 വർഷങ്ങൾക്ക് മുമ്പാണ് അംഹാരകൾ ഒറോമിയയിലേക്ക് കുടിയേറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |