ബിർമിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ മുൻനിര നനഞ്ഞ പടക്കമായെങ്കിലും വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തും ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും ചേർന്ന് കൂട്ടതകർച്ചയിൽ നിന്ന് രക്ഷിച്ചെടുത്തു. മഴ ഇടയ്ക്ക് രസം കൊല്ലിയായ മത്സരത്തിൽ ഒടുവിൽ റിപ്പോർട്ടു കിട്ടുമ്പോൾ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 304/5 എന്ന നിലയിലാണ്. പുറത്താകാതെ 138 റൺസെടുത്ത റിഷഭ് പന്തും 60 റൺസുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. 19 ഫോറും 3 സിക്സും ഉൾപ്പെടെയാണ് പന്ത് സെഞ്ചുറി നേടിയത്. ജയിംസ് ആൻഡേഴ്സൺ മൂന്നും മാത്യു പോട്ട്‌സ് രണ്ട് വിക്കറ്റും നേടി.
All set for the fifth Test between #ENGvIND 🏏 pic.twitter.com/WzGKBsFX7N
— Doordarshan Sports (@ddsportschannel) July 1, 2022
നേരത്തേ ഇന്ത്യയുടെ ക്യാപ്ടനായി കന്നി ടെസ്റ്റ് മത്സരത്തിനിറങ്ങിയ ജസ്പ്രീത് ബുംറയ്ക്ക് ടോസ് നഷ്ടമായി. കൊവിഡ് ബാധിതനായി വിശ്രമത്തിലായിരിക്കുന്ന സ്ഥിരം നായകൻ രോഹിത് ശർമ്മയ്ക്ക് പകരം ചേതേശ്വർ പുജാരയാണ് ശുഭ്മാൻ ഗില്ലിനൊപ്പം ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. നന്നായി തുടങ്ങിയ ഗിൽ (17) ആൻഡേഴ്സണിന്റെ പന്തിൽ സാക്ക് ക്രൗളി പിടിച്ചു പുറത്താകുമ്പോൾ ഇന്ത്യയുടെ അക്കൗണ്ടിൽ 27 റൺസേ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് പുജാരയേയും (13) ആൻഡേഴ്സൺ ക്രൗളിയുടെ കൈയിൽ എത്തിച്ച് മടക്കി.
20.1 ഓവറായപ്പോഴായിരുന്നു മഴയുടെ വരവ്. തുടർന്ന് മത്സരം നിറുത്തി വച്ച് നേരത്തേ ലഞ്ചിന് പിരിഞ്ഞു.
A massive 200 run partnership between R & R for #TeamIndia @RishabhPant17 🤝 @imjadeja
— BCCI (@BCCI) July 1, 2022
Live - https://t.co/xOyMtKJzWm #ENGvIND pic.twitter.com/wdFqXeZatM
ഹനുമ വിഹാരിയും മുൻനായകൻ വിരാട് കൊഹ്‌ലിയും ആയിരുന്നു അപ്പോൾ ഇംഗ്ലീഷ് ബൗളേഴ്സിനെ നേരിട്ടുകൊണ്ടിരുന്നത്. കളി പുനരാരംഭിച്ചയുടനേ ഇംഗ്ലീഷ് ബൗളേഴ്സിനെ നന്നായി പ്രതിരോധിച്ചു കൊണ്ടിരുന്ന വിഹാരിയെ (53 പന്തിൽ 20) വിക്കറ്റിന് മുന്നിൽ കുടുക്കി പോട്ട്‌സ് ആതിഥേയർക്ക് ബ്രേക്ക് ത്രൂ നൽകി. തന്റെ അടുത്ത ഓവറിൽ കൊഹ്‌ലിയേയും (19) പോട്ട്‌സ് ക്ലീൻ ബൗൾഡാക്കി. പകരമെത്തിയ ശ്രേയസ് അയ്യറിനെ (15) നിലയുറപ്പിക്കുന്നതിന് മുന്നേ ആൻഡേഴ്സണിന്റെ പിന്തിൽ വിക്കറ്റ് കീപ്പർ ഇടത്തോട്ട് പറന്ന് അതിമനോഹരമായി കൈയിൽ ഒതുക്കിയതോടെ 98/5 എന്ന പ്രതിസന്ധിയിൽ ആയി ഇന്ത്യ. തുടർന്നാണ് പന്തും ജഡേജയും ക്രീസിൽ ഒന്നിച്ച് ഇന്ത്യയുടെ രക്ഷകരായത്.
കഴിഞ്ഞ ആഗസ്റ്റ് - സെപ്തംബർ മാസങ്ങളിൽ തീരുമാനിച്ചിരുന്ന ടെസ്റ്റ് പരമ്പര 4 മത്സരങ്ങൾക്ക് ശേഷം ഇന്ത്യൻ ഫിസിയോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് നീട്ടിവച്ചത്. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |