ഇംഫാൽ: മണിപ്പൂരിലെ ഇംഫാലിൽ സൈനിക ക്യാംപിന് നേരെ മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 81 ആയി. മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗാണ് ഇക്കാര്യം അറിയിച്ചത്. 16 മൃതദേഹങ്ങൾ കണ്ടെത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽവേ ലൈനിന്റെ ഇംഫാൽ- ജിറിബാം നിർമാണ മേഖലയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് അപകടമുണ്ടായത്.
മണിപ്പൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് ഉണ്ടായത്. ഇനിയും അൻപത്തിയഞ്ചോളം പേരെ കണ്ടെത്താനുണ്ട്. കുറച്ചുദിവസങ്ങൾക്കൂടി രക്ഷാപ്രവർത്തനം പുരോഗമിക്കുമെന്നും ബിരേൻ സിംഗ് അറിയിച്ചു.
നിർമാണ മേഖലയ്ക്ക് സുരക്ഷ ഒരുക്കുന്നതിനായി നിർമിച്ചിരുന്ന സൈനിക ക്യാംപിന് മുകളിലേയ്ക്ക് മലയിടിഞ്ഞു വീഴുകയായിരുന്നു. റെയിൽവേ തൊഴിലാളികളും ടെറിറ്റോറിയൽ ആർമി 107ാം ബറ്റാലിയനിലെ സൈനികരും നാട്ടുകാരുമാണ് അപകടത്തിൽപ്പെട്ടത്. മോശം കാലാവസ്ഥയും ശക്തമായ മഴയും രക്ഷാപ്രവർത്തനത്തിന് തടസമുണ്ടാക്കുകയാണ്. രക്ഷപ്പെടുത്തിയവരെ സൈന്യത്തിന്റെ മെഡിക്കൽ യൂണിറ്റിൽ എത്തിച്ച് ചികിത്സ നൽകുന്നുണ്ട്. ആസാം റൈഫിൾസ്, എൻഡിആർഎഫ്, മണിപ്പൂർ പൊലീസ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |