കൊച്ചി: നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്ക് പരിശോധനയ്ക്കയച്ചു. രണ്ടാം തവണയാണ് ഈ മെമ്മറി കാർഡ് തിരുവനന്തപുരത്തെ ലാബിൽ എത്തുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഹാഷ് വാല്യൂ പരിശോധനയ്ക്കായി കാർഡ് അയച്ചത്. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് കൈമാറണമെന്നാണ് കോടതി നിർദ്ദേശം. തിങ്കളാഴ്ച ഫലം ലഭിക്കുമെന്നാണ് തുടരന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി തുറന്നെന്ന ആരോപണം ഉയർന്നിരുന്നു.
മെമ്മറി കാർഡ് ഉപയോഗിക്കുമ്പോഴാണ് ഹാഷ് വാല്യൂ മാറുന്നത്. ഇങ്ങിനെ തുറന്നിട്ടുണ്ടെങ്കിൽ ഫോറൻസിക് പരിശോധനയിൽ കണ്ടെത്താനാകും. കോടതിയുടെ കസ്റ്റഡിയിലരിക്കെ മെമ്മറി കാർഡ് ഉപയോഗിച്ചിട്ടുണ്ടോ, ഇതിന്റെ തീയതി, അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരാൻ ആര് എന്നെല്ലാം ഇതിലൂടെ കണ്ടെത്താനാകും. ഹാഷ് വാല്യൂ മാറിയെങ്കിൽ വിശദമായ അന്വേഷണം വേണ്ടിവരും. പരിശോധനാ ഫലം സീൽചെയ്ത കവറിൽ വിചാരണക്കോടതിക്ക് കൈമാറണമെന്നും ഹൈക്കോടതി നിർദ്ദേശമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |