മലയിൻകീഴ്: വിളപ്പിൽശാലയിൽ നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ രണ്ടാംപ്രതി വിളപ്പിൽശാല കൊച്ചുകോണത്ത് ബെഥേൽ ഹൗസിൽ ജെ. പ്രകാശ് റാവുവിനെ (20) വിളപ്പിൽശാല പൊലീസ് പിടികൂടി. കഴിഞ്ഞ വെള്ളിയാഴ്ച ചൊവ്വള്ളൂർ ജംഗ്ഷനിൽ പ്രതികളുൾപ്പെട്ട സംഘം ബൈക്ക് റേസിംഗ് നടത്തിയത് പ്രദേശവാസികൾ ചോദ്യം ചെയ്തതാണ് ബോംബേറിൽ കലാശിച്ചതെന്ന് വിളപ്പിൽശാല പൊലീസ് പറഞ്ഞു. വാക്കുതർക്കത്തിനൊടുവിൽ ബോംബെറിയുമെന്ന് സംഘം ഭീഷണി മുഴക്കിയിരുന്നു. ശനിയാഴ്ച രാവിലെ 4.45ഓടെ ബൈക്ക് യാത്രക്കാരായ നാട്ടുകാർക്ക് നേരെ നാടൻ ബോംബ് എറിയുകയായിരുന്നു. ആർക്കും പരിക്കേറ്റില്ല. ഒന്നാം പ്രതിയെ ബോബേറ് നടന്ന് അടുത്ത ദിവസം പൊലീസ് പിടികൂടിയിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി. സംഘത്തിൽപ്പെട്ട രണ്ടുപേരെക്കുറിച്ചും സ്ഫോടകവസ്തുവിന്റെ ഉറവിടത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി വിളപ്പിൽശാല സി.ഐ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |