പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഗോൾവാൾക്കർ പരാമർശത്തിനെ വിമർശിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. വി.ഡി സതീശൻ വീണിടത്ത് കിടന്ന് ഉരുളുന്ന സതീശനാവരുതെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാർ എഴുതി കൊടുത്ത ഭരണഘടനയാണെന്ന് സജി ചെറിയാൻ ദുർവ്യാഖ്യാനം ചെയ്തത് പോലെ ഗുരുജി ഗോൾവാൾക്കർ പറഞ്ഞിട്ടില്ലെന്നും സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആര്‍.എസ്.എസ് സ്ഥാപക ആചാര്യനായ ഗോള്‍വാള്‍ക്കറിന്റെ 'ബഞ്ച് ഒഫ് തോട്ട്സ്' എന്ന പുസ്കത്തില്‍ പറഞ്ഞ അതേവാക്കുകള്‍ സജി ചെറിയാന്‍ മല്ലപ്പള്ളിയിൽ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വിഡി സതീശൻ വീണിടത്ത് കിടന്ന് ഉരുളുന്ന സതീശനാവരുത്. ഗുരുജി ഗോൾവാൾക്കർ ഭരണഘടനയെ പറ്റി അഭിപ്രായപ്പെട്ടതും സജി ചെറിയാൻ പറഞ്ഞതും അജഗജാന്തരമുണ്ട്. ലോകത്തെ വിവിധ ഭരണഘടനകളിലെ വിവിധ വശങ്ങൾ ഇന്ത്യൻ ഭരണഘടനാ ശില്പികളെ സ്വാധീനിച്ചുവെന്നും അവ ഭരണഘടനയിൽ ഇടംനേടിയിട്ടുണ്ടെന്നും നിരവധി ഭരണഘടനാ വിദഗ്ദർ പറഞ്ഞിട്ടുണ്ട്. ഇക്കാര്യം ഗുരുജിയും പറഞ്ഞിട്ടുണ്ട് . ഇന്ത്യൻ സാംസ്‌കാരിക മൂല്യങ്ങൾക്ക് ഭരണഘടനയിൽ ഇടം ലഭിച്ചില്ല എന്ന തിയോഡർഷെയുടെ കാഴ്ചപ്പാട് ഉദ്ധരിച്ചു കൊണ്ടാണ് ഗുരുജി അത് പറഞ്ഞത് . അത് ഗുരുജി ഗോൾവാക്കർക്ക് ഉന്നയിക്കാൻ അവകാശമുണ്ട്. അല്ലാതെ ബ്രിട്ടീഷുകാർ എഴുതി കൊടുത്ത ഭരണഘടനയാണെന്ന് സജി ചെറിയാൻ ദുർവ്യാഖ്യാനം ചെയ്തത് പോലെ ഗുരുജി ഗോൾവാൾക്കർ പറഞ്ഞിട്ടില്ല . ഗുരുജി ഗോൾവാൾക്കർ പറഞ്ഞ വാചകങ്ങളാണ് സജി ചെറിയാൻ ആവർത്തിച്ചതെന്ന സതീശന്റെ വാദം കളവാണ് .
ആർഎസ്എസ് കേസ് നൽകിയാൽ നേരിടും എന്നൊക്കെ മരണ മാസ് ഡയലോഗടിച്ചാൽ കയ്യടി കിട്ടുമായിരിക്കും . പക്ഷെ ആർഎസ്‌എസ് നൽകിയ കേസിൽ മാപ്പ് പറയേണ്ടി വന്ന സീതാറാം കേസരിയെയും ഗാന്ധി വധത്തിന് ആർഎസ്‌എസ് ഉത്തരവാദിയാണെന്ന് ഞാൻ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് തടി കഴിച്ചിലാക്കിയ രാഹുൽ ഗാന്ധിയെയും സതീശന് ഓർമ്മ വേണം .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |