പുൽപ്പള്ളി: അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തി പിടിയിലായ അന്തർ സംസ്ഥാന കവർച്ചാസംഘത്തെ തെളിവെടുപ്പിനായി പൊലീസ് പുൽപ്പള്ളിയിലെ മോഷണം നടന്ന വീടുകളിൽ കൊണ്ടുവന്നു. അസം സ്വദേശികളായ 4 പേരെയാണ് തെളിവെടുപ്പിനായി എത്തിച്ചത്.
പുൽപ്പള്ളി, നൂൽപുഴ പ്രദേശങ്ങളിലെ 5 വീടുകളിൽ നിന്ന് 50 പവൻ സ്വർണവും ഒരു ലക്ഷം രൂപയുമാണ് കവർന്നത്. റിമാൻഡിലായിരുന്ന പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി വിട്ടുനൽകുകയായിരുന്നു.
അസം സ്വദേശികളായ ദുലാൽ അലി, ഇനാമുൽ ഹഖ്, നൂർജമാൽ അലി, മുഹ്ജുൽ ഇസ്ലാം എന്നിവരാണ് പിടിയിലായത്. ഈ മാസം ആദ്യം ബത്തേരി പൊലീസാണ് ഇവരെ അസം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്ന് പിടികൂടിയത്.
ബത്തേരി ഡിവൈ.എസ്.പി ഷെരീഫ്, പുൽപ്പള്ളി സി ഐ അനന്തകൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. പകൽ സമയത്ത് ആൾതാമസമില്ലാത്ത വീടുകൾ കണ്ട് പിടിച്ച് കവർച്ച നടത്തുകയായിരുന്നു സംഘം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |