ന്യൂഡൽഹി: ശിവസേന ചിഹ്നം സംബന്ധിച്ച തർക്കത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ വിഭാഗം സമർപ്പിച്ച ഹർജി ആഗസ്റ്റ് ഒന്നിന് സുപ്രീംകോടതി പരിഗണിക്കും. ഉദ്ധവ് താക്കറെ വിഭാഗത്തിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരായി. കേസിൽ വാദം കേൾക്കുന്നതിനെ ബാധിക്കുമെന്നതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ നടക്കുന്ന നടപടികൾ സ്റ്റേ ചെയ്യണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു. ഹർജി ആഗസ്റ്റ് ഒന്നിന് പരിഗണിക്കാനിരിക്കെ അനുബന്ധമായി പുതിയ ഹർജി വന്നാൽ അവ രണ്ടിലും ഒരുമിച്ച് വാദം കേൾക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസ് കൃഷ്ണ മുരാരി, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |