തിരുവനന്തപുരം: കെ.എസ്.ഇ.ബിക്ക് പുറത്തു നിന്ന് ദീർഘകാലത്തേക്ക് താപവൈദ്യുതി വാങ്ങാനുള്ള കരാറുകളിൽ നാലെണ്ണത്തിന് കേന്ദ്രത്തിന്റെയും സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെയും അനുമതി കിട്ടിയിരുന്നില്ല.
കരാറുകാർ സുപ്രീംകോടതിയിലും ട്രൈബ്യൂണലിലുമൊക്കെ പോയെങ്കിലും അനുകൂലവിധി കിട്ടിയില്ല. അംഗീകരിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് പലതവണ കത്തെഴുതിയെങ്കിലും ഫലമുണ്ടായില്ല. എന്നാൽ, താത്കാലിക സംവിധാനമാകാമെന്ന സംസ്ഥാന സർക്കാർ ഉത്തരവിന്റെ ബലത്തിൽ ഇൗ കരാറുകൾ അനുസരിച്ച് കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങിക്കൊണ്ടിരിക്കുകയാണ്. 800 കോടി രൂപ നഷ്ടമുണ്ടായെന്ന് സി.എ.ജിയും 2018-20വർഷങ്ങളിൽ കെ.എസ്.ഇ.ബി 250കോടി രൂപ അനുമതിയില്ലാതെ നൽകിയെന്ന് റെഗുലേറ്ററി കമ്മിഷനും കുറ്റപ്പെടുത്തിയിരുന്നു. 2020ൽ സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണത്തിനും ഉത്തരവിട്ടു. എന്നിട്ടും,കരാറുകൾ സ്ഥിരപ്പെടുത്തണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ഇപ്പോഴത്തെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |