തിരുവനന്തപുരം: അടയ്‌ക്കാവ്യാപാരത്തിന്റെ മറവിൽ വ്യാജ ബില്ലുകൾ തയ്യാറാക്കി കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയ കേസിൽ മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് സ്വദേശിയായ വി. കെ. ജാഷിദിനെ പൊലീസ് സഹായത്തോടെ വാറന്റ് പുറപ്പെടുവിച്ച് കസ്റ്റഡിയിലെടുത്തു. തുടർന്ന് സംസ്ഥാന ജി.എസ്.ടി. വകുപ്പ് തൃശൂർ സ്റ്റേറ്റ് ടാക്‌സ് ഓഫീസർ (ഐ.ബി) സി. ജ്യോതിലക്ഷ്‌മിയും സംഘവും ചോദ്യം ചെയ്തു. തട്ടിപ്പുമായി ബന്ധപ്പെട്ട് ജി.എസ്.ടി നോട്ടീസിനോട് പ്രതികരിക്കാതിരുന്നതിനെ തുടർന്നാണ് ഇയാൾക്കെതിരെ ജി.എസ്.ടി.വകുപ്പ് കോടതിയെ സമീപിച്ച് വാറന്റ് പുറപ്പെടുവിച്ചത്. ഈ കേസിലെ മുഖ്യ പ്രതിയായ എടപ്പാൾ സ്വദേശി ബനീഷിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കേസിൽ വിചാരണ ഉടൻ തുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |