കൊച്ചി: ഓണക്കിറ്റ് വിതരണത്തിൽ കമ്മീഷൻ നൽകാത്ത സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി റേഷൻ വ്യാപാരികളുടെ സംഘടന. കമ്മീഷൻ കുടിശിക നൽകാത്ത സർക്കാരിനെതിരെ നിയമ നടപടി തുടരാനാണ് തീരുമാനം. അറുപത് കോടി രൂപയാണ് കുടിശിക നൽകാനുള്ളത്. എന്നാൽ കിറ്റ് വിതരണവുമായി സഹകരിക്കുമെന്ന് സംഘടന വ്യക്തമാക്കി.
നിലവിൽ കിറ്റ് സൗജന്യമായി കൈപ്പറ്റുന്ന മുൻഗണനാ വിഭാഗങ്ങളിൽ നിന്ന് ചെറിയ തുക ഈടാക്കി കമ്മീഷൻ തുക അനുവദിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. കൊവിഡ് കാലത്ത് പതിനൊന്ന് മാസം കിറ്റ് വിതരണം ചെയ്തതിന്റെ കമ്മീഷനാണ് സർക്കാർ ഇതുവരെ നൽകാത്തത്. ഹൈക്കോടതി ഇടപെട്ടിട്ടും പണം ലഭിച്ചില്ല.
കിറ്റ് വിതരണത്തിന്റെ ഗതാഗത ചെലവിനുൾപ്പടെ 13 രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. അഞ്ച് രൂപ കൂടി അധികമായി നീക്കിവച്ച് സംസ്ഥാനത്തെ 14,500 റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ നൽകണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |