SignIn
Kerala Kaumudi Online
Friday, 26 April 2024 9.34 PM IST

അത്ഭുതകരമായ നിമിഷങ്ങൾ

ee

രാമാനുജൻ ഫോർത്ത് ഫോം വിദ്യാർത്ഥിയായിരുന്ന കാലം. സി.വി. രാജഗോപാലാചാരി ഫിഫ്ത്ത് ഫോമിലും രാജഗോപാലൻ സിക‌്സ്ത് ഫോമിലും പഠിക്കുന്ന വിദ്യാർത്ഥികളായിരുന്നു. ഒരിക്കൽ രാജഗോപാലാചാരി രാജഗോപാലനോട് രാമാനുജൻ ഒരു വലിയ ഗണിതജ്ഞനാണെന്ന് പറയുകയുണ്ടായി. 

രാമാനുജന്റെ കഴിവ് പരിശോധിക്കാനായി  രാജഗോപാലൻ സിക്സ്ത്ത് ഫോം വിദ്യാർത്ഥിക്ക്  മാത്രം ചെയ്യാൻ സാധിക്കുന്ന ഒരു കണക്ക് ഒരു കടലാസിൽ എഴുതിക്കൊടുത്തു. പ്രസ്തുതകണക്ക് രാമാനുജന് ചെയ്യാൻ സാധിക്കമോ എന്ന് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. 
രാമാനുജൻ ചോദ്യം കിട്ടിയ ഉടനെ അരമിനിറ്റ് കൊണ്ട് രണ്ട് സ്റ്റെപ്പിൽ ഉത്തരം എഴുതിക്കൊടുത്തു. 'അത്ഭുതകരമായ നേട്ടം" എന്നാണ് രാജഗോപാലൻ ഈ സംഭവത്തെ വിശേഷിപ്പിച്ചത്.
ദഹനക്കുറവ്
രാമാനുജൻ ഒരു അസാധാരണ ഗണിതപ്രതിഭയായിരുന്നെങ്കിലും മറ്റു വിഷയങ്ങൾ പഠിക്കാൻ തീരെ  അസമർത്ഥ നായിരുന്നു. ശരീരശാസ്ത്രത്തെ സംബന്ധിച്ചുള്ള പുസ്തകങ്ങൾ വായിക്കാൻ പോലും അദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നില്ല. 
ഒരു ദിവസം ശരീരശാസ്ത്രത്തിൽ 'ദഹനവ്യൂഹ"ത്തെപ്പറ്റി ഒരു ടെസ്റ്റ് പേപ്പർ എഴുതാൻ ഇടയായി. ഉത്തരക്കടലാസിൽ ഏതാനും വരികൾ മാത്രം എഴുതിയ ശേഷം 'സാർ ദഹനം എന്ന അദ്ധ്യായം എനിക്ക് തീരെ ദഹിക്കാത്തതിന്റെ ഫലമാണ് ഈ ഉത്തരക്കടലാസ് " എന്ന് എഴുതുകയുണ്ടായി. ഈ ഉത്തരക്കടലാസ് ആരുടേതെന്ന് പ്രൊഫസർ എളുപ്പത്തിൽ മനസ്സിലാക്കുകയും രാമാനുജനെ വിളിച്ച് ചോദിക്കുകയും ചെയ്തു. രാമാനുജൻ തെറ്റ് സമ്മതിച്ചു.
ഉപദേശം
രാമാനുജൻ എഫ്.എ.ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കുന്ന കാലം. ഉയർന്ന ക്ലാസിലേക്ക് ആവശ്യമായ 'ഇന്റഗ്രൽ കാൽക്കുലസ്" എന്ന ഗ്രന്ഥം ലൈബ്രറിയിൽ നിന്നെടുത്ത്  വായിക്കാൻ തുടങ്ങി. ഒരു ഗണിതശാസ്ത്രാദ്ധ്യാപകൻ പ്രസ്തുത പുസ്തകത്തിനു വേണ്ടി ലൈബ്രറേറിയനെ സമീപിച്ചു. 
പുസ്തകം രാമാനുജൻ എന്ന എഫ്.എ. ക്ലാസ് വിദ്യാർത്ഥി കൊണ്ടു പോയതായി ലൈബ്രറേറിയനെ അറിയിച്ചു. അദ്ധ്യാപകൻ ഉടനെ രാമാനുജനെ ആളയച്ച് വിളിപ്പിച്ച്  ഉപദേശരൂപത്തിൽ പറഞ്ഞു ''പരീക്ഷക്ക് വേണ്ടത് പഠിക്കുക. വേണ്ടാത്തത് വായിച്ച് സമയം കളയരുത്. ""
കാറിന്റെ നമ്പർ
കേംബ്രിഡ്‌ജിലായിരുന്ന കാലത്ത് ഒരിക്കൽ പ്രൊഫസർ ഹാർഡി ഒരു ടാക്സി പിടിച്ച് രാമാനുജനെ കാണാൻ വീട്ടിലെത്തി.അപ്പോൾ രാമാനുജൻ രോഗബാധിതനായി കിടക്കുകയായിരുന്നു. താൻ വന്ന കാറിന്റെ  നമ്പർ 1729 ആണെന്നും ഇതൊരു  നിർഭാഗ്യസംഖ്യയാണെന്നും സംഭാഷണ മദ്ധ്യേ ഹാർഡി സൂചിപ്പിക്കുകയുണ്ടായി. 
അഭാജ്യസംഖ്യകൾ പ്രത്യേകിച്ചും 13 നിർഭാഗ്യസംഖ്യകളാണെന്ന ഒരു ധാരണ പരക്കെ പ്രചാരത്തിലുണ്ട്. 1729 എന്ന സംഖ്യ 7, 13, 19 എന്നീ അഭാജ്യസംഖ്യകളുടെ ഗുണനഫലമായതിനാൽ ഒരു നിർഭാഗ്യസംഖ്യയാണെന്നും അതുകൊണ്ടാണ് രാമാനുജനെ രോഗിയായി  കാണേണ്ടിവന്നതെന്നും ഹാർഡി വ്യക്തമാക്കി. ഇത് കേട്ട ഉടനെ രാമാനുജൻ പറഞ്ഞത് ഇങ്ങനെയാണ്  '1729 എന്നത് ഒരു നിർഭാഗ്യസംഖ്യ അല്ലേ അല്ല. മറിച്ച് ഏറ്റവും രസകരമായ ഒരു സംഖ്യയാണത് രണ്ട് ഘനസംഖ്യകളുടെ തുകയായി രണ്ടുവിധത്തിൽ പ്രദർശിപ്പിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യയാണത്. "
അതായത് 1729 = 103 + 93 =123 +13
ഇതേപോലെ നാലാം കൃതിയായി രണ്ട് രീതിയിൽ പ്രദർശിപ്പിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏതെന്ന് ഹാർഡി ചോദിക്കുകയുണ്ടായി.
അല്പ നേരം ആലോചിച്ച ശേഷം പെട്ടെന്ന് മറുപടി പറയാൻ പറ്റില്ലെന്നും ആ സംഖ്യക്ക് കുറെ അക്കങ്ങൾ ഉണ്ടായിരിക്കുമെന്നും രാമാനുജൻ അഭിപ്രായപ്പെട്ടു. ഈ സംഖ്യ ഓയ്ലർ കണ്ടെത്തിയിരുന്നു.
635318657 = 1584 + 594 = 1344 + 1334
തഞ്ചാവൂരും 
ചെട്ട്പട്ടും

രോഗിയായ രാമാനുജനെ തഞ്ചാവൂർ ജില്ലയിൽപെട്ട  കുംഭകോണത്തിലേക്ക് കൊണ്ടു പോയി അവിടെ താമസിപ്പിക്കാൻ സുഹൃത്തുക്കൾ പറഞ്ഞു. അപ്പോൾ രാമാനുജൻ തഞ്ചാവൂർ എന്ന പദത്തെ തൻ+ചാവ്+ഊർ എന്ന് പിരിച്ചിട്ട് പറഞ്ഞു ''എന്റെ മരണസ്ഥലത്തേക്കാണ് എന്നെ കൊണ്ടപോകുന്നത്. " "
പിന്നീട് രാമാനുജനെ മദ്രാസിലെ ചെട്ട്‌പെട്ട് എന്ന സ്ഥലത്തേക്കാണ് കൊണ്ടുപോയത്. അപ്പോൾ രാമാനുജൻ അഭിപ്രായപ്പെട്ടത് ഇങ്ങനെയായിരുന്നു 'എല്ലാം ചട്ട്പട്ട് എന്ന് നടക്കുന്ന സ്ഥലത്തേക്കാണ് കൊണ്ടുവന്നിരിക്കുന്നത് ഇനി എല്ലാം പെട്ടെന്ന് കഴിയും."
ചൂട് തണുപ്പിക്കാൻ
പോർട്ട് ട്രസ്റ്റ് ഓഫീസിൽ ജോലി കിട്ടുന്നതിന് മുമ്പും അതിനു ശേഷവും ഏതാനും ദിവസങ്ങൾ രാമാനുജൻ ട്രിപ്ലിക്കേനിൽ ഒരു കെട്ടിടത്തിന്റെ മുകളിലുള്ള മുറിയിലാണ് താമസിച്ചിരുന്നത്. ഒരു കോളേജ് വിദ്യാർത്ഥിയായ സി.ആർ. കൃഷ്ണസ്വാമി അയ്യരും അദ്ദേഹത്തിന്റെ ഒരു സുഹൃത്തും രാമാനുജന്റെ ഒപ്പം താമസിച്ചിരുന്നു.ഒരു ദിവസം രാത്രി രാമാനുജൻ ആകാശത്തിലെ  അത്ഭുതങ്ങളെപ്പറ്റി കൃഷ്ണസ്വാമി അയ്യരുമായി സംസാരിക്കുയായിരുന്നു. രാമാനുജന് വളരെ ഇഷ്ടപ്പെട്ട ഒരു വിഷയമായതിനാൽ കുറേ നേരം വാചാലമായി സംസാരിച്ചിരുന്നുപോയി. 
ആ മുറിയിൽ ഉറങ്ങിക്കിടക്കുന്ന സുഹൃത്തിന് ഈ സംസാരം വലിയ ശല്യമായി അനുഭവപ്പെട്ടു. അയാൾ എഴുന്നേറ്റ് പോയി ഒരു വലിയ കുടത്തിൽ പച്ചവെള്ളം കൊണ്ടുവന്ന് 'ചൂട് പിടിച്ചിരിക്കുന്ന തന്റെ മസ്തിഷ്‌കം ഒന്ന് തണുക്കട്ടെ" എന്ന് പറഞ്ഞ് രാമാനുജന്റെ തലയിലേക്കൊഴിച്ചു. 
നിനച്ചിരിക്കാതെ ഉണ്ടായ ഈ അഭിഷേകത്തിൽ അദ്ദേഹം സന്തോഷിക്കുകയും ഒരു കുടം വെള്ളം കൂടെ ഒഴിച്ചാൽ നന്നായിരുന്നു എന്ന് പറയുകയും ചെയ്‌തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDUCATION, EEE
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.