പാവറട്ടി: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിൽ യുവാവിന് 22 വർഷം കഠിന തടവും 50, 000 രൂപ പിഴയും ശിക്ഷ വിധിച്ചു. വെങ്കിടങ്ങ് ഏനാമാവ് ചിരുകണ്ടത്തിൽ സുരേന്ദ്രൻ മകൻ ആദർശ് (23) നെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജ് റീന എം. ദാസ് കുറ്റക്കാരനെന്ന് കണ്ടത്തി ശിക്ഷ വിധിച്ചത്. 2018 ജൂലായിൽ പെൺകുട്ടിയുടെ വീട്ടിൽ വച്ച് പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി മാനഭംഗപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടിലേക്ക് പുസ്തകം കൊടുക്കാൻ എന്ന വ്യാജേനെ പ്രതി വീട്ടിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചപ്പോളാണ് കാര്യങ്ങൾ പെൺകുട്ടിയുടെ വീട്ടുകാർ അറിയുന്നത്. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ പാവറട്ടി പൊലീസിൽ പരാതി നൽകി. പാവറട്ടി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടറായിരുന്ന ഇപ്പോൾ തൃശൂർ ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടറുമായ അനിൽകുമാർ ടി. മേപ്പിള്ളിയും വനിത സി.പി.ഒ: സുമിയുമാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ സാജനാണ് പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി പ്രവർത്തിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്‌സോ) കെ.എസ്. ബിനോയിയും പ്രോസിക്യൂഷന് സഹായിക്കുന്നതിന് വേണ്ടി അഡ്വ. അമൃതയും ഹാജരായി.
പ്രതി ആദർശ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |