കാസർകോട്: മഞ്ചേശ്വരം അതിർത്തിയിൽ വീണ്ടും കുഴൽപ്പണ വേട്ട. അതിർത്തി ചെക്ക് പോസ്റ്റ് വഴി കടത്തുകയായിരുന്ന 20 ലക്ഷം രൂപ എക്സൈസ് അധികൃതർ പിടികൂടി.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ കെ.എൽ 19 എഫ് 3420 നമ്പർ കർണാടക ആർ.ടി.സി ബസിലെ യാത്രക്കാരനായ തൃശൂർ കോർപ്പറേഷനിൽ കലത്തോട് മോർഹൗസിൽ പി. സന്തോഷിൽ നിന്നാണ് രേഖകൾ ഇല്ലാതെ കടത്തിക്കൊണ്ടുവന്ന കുഴൽപ്പണം പിടിച്ചെടുത്തത്. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ എം.പി പ്രമോദ്, പ്രിവന്റീവ് ഓഫീസർമാരായ കെ. ഗോപി, സിവിൽ എക്സൈസ് ഓഫീസർമാരായ എം. ഹമീദ്, കെ. അഭിലാഷ് എന്നിവർ പങ്കെടുത്തു. കഴിഞ്ഞദിവസവും സർക്കാർ ബസിൽ കടത്തിയ ലക്ഷങ്ങളുടെ കുഴൽപ്പണം എക്‌സൈസ് സംഘം പിടിച്ചെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |