തിരുവനന്തപുരം: എ കെ ജി സെന്റർ ആക്രമണക്കേസിൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്ത യൂത്ത് കോൺഗ്രസ് നേതാവ് ജിതിന് ഒരു സ്ത്രീയുടെ സഹായം ലഭിച്ചതായി അന്വേഷണ സംഘം. ജിതിന്റെ സുഹൃത്തായ സ്ത്രീയാണ് ആക്രമണത്തിനായി സ്കൂട്ടർ എത്തിച്ച് നൽകിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഗൗരീശപട്ടത്ത് കാറിൽ കാത്തുകിടന്ന ജിതിന് സുഹൃത്തായ സ്ത്രീയാണ് സ്കൂട്ടർ കൈമാറിയത്. എ കെ ജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതിന് പിന്നാലെ തിരിച്ചെത്തി ജിതിൻ സ്കൂട്ടർ ഇവർക്ക് തിരികെ നൽകി. തുടർന്ന് ഇവർ സ്കൂട്ടർ ഓടിച്ചുപോയെന്നും അന്വേഷണ സംഘം പറയുന്നു. ഇത് സംബന്ധിച്ച് സിസിടിവി ദൃശ്യങ്ങൾ ക്രൈം ബ്രാഞ്ച് ശേഖരിച്ചു.
അതേസമയം, ജിതിൻ ഉപയോഗിച്ച സ്കൂട്ടർ കണ്ടെത്താൻ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധന നടത്തി. ഫോറൻസിക് ലാബിലാണ് സൂപ്പർ ഇംപോസിംഗ് എന്ന പരിശോധന നടത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ കാണുന്ന സ്കൂട്ടർ തന്നെയാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി ആയിരുന്നു പരിശോധന. ഹോണ്ടയുടെ ഡിയോ സ്റ്റാൻഡേർഡ് വിഭാഗത്തിൽപ്പെട്ട സ്കൂട്ടറാണ് ജിതിൻ ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |