SignIn
Kerala Kaumudi Online
Friday, 26 April 2024 12.04 PM IST

പ്രകൃതിയിൽ നിന്നും കാണാതാകുന്നവർ

ee

പല ജീവവർഗങ്ങളും റെഡ് ഡേറ്റാ ബുക്കിലാണെന്ന് നമ്മൾ കേട്ടിട്ടുണ്ട്. എന്താണ് റെഡ് ഡേറ്റാ ബുക്ക്, അത് എന്തിന് വേണ്ടിയാണ്? അറിയാം ഈ കാര്യങ്ങൾ

ജീവികളുടെ ശോഷണം സൂചിപ്പിക്കുന്ന ഏറ്റവും പുതിയ വിവരങ്ങൾ നൽകുന്ന പട്ടിക റെഡ് ഡേറ്റാ ബുക്ക് എന്ന പേരിൽ അറിയപ്പെടുന്നു. നിലനില്പിനായി അന്തിമപോരാട്ടം നടത്തുന്നവരും ഭീഷണികൾ നേരിടുന്നവരും ഇതിലുണ്ട്.  പ്രാദേശിക തലത്തിലും, രാഷ്ട്രാന്തരതലത്തിലും ഗവേഷണങ്ങൾ നടത്തി തയ്യാറാക്കുന്ന സമഗ്ര റിപ്പോർട്ടാണിത്. IUCNNR (International Union for the Conservation of Natural  and  National Research)എന്ന അന്താരാഷ്ട്ര സംഘടനയാണ് ഇത് തയ്യാറാക്കുന്നത്. ആഗോളതലത്തിൽ ജൈവസംരക്ഷണത്തിന് രാഷ്ട്രീയ തീരുമാനമെടുക്കാൻ രാഷ്ട്രങ്ങളെ ഇതു പ്രേരിപ്പിക്കുന്നു.
സസ്യങ്ങൾക്കും ജന്തുക്കൾക്കും വെവ്വേറെ ഡേറ്റാ ബുക്കുകളാണ് പ്രസിദ്ധീകരിക്കുക. വംശനാശഭീഷണിയുള്ളജീവികളുടെ ഈ സ്ഥിതിവിവരപട്ടിക  കൂടെക്കൂടെ പരിഷ്‌ക്കരിക്കും. യുഗങ്ങൾ എടുത്താണ് ഓരോ സ്‌പീഷീസും ഉടലെടുക്കുന്നത് എന്നതിനാൽ ജീവികളുടെ വംശനാശം ലോകത്തെ അലട്ടുന്ന പ്രധാനപ്രശ്‌നമാണ്. കാരണം ഇതാണ് 
ജീവികളുടെ തിരോധാനത്തിനുകാരണം അവയുടെ ആവാസകേന്ദ്രങ്ങളിലുള്ള  മനുഷ്യന്റെ കടന്നാക്രമണമാണ്. ആയിരക്കണക്കിന് ജന്തുക്കളും സസ്യങ്ങളും ഭീഷണിയിലാണ്. പ്രതിവർഷം ഓരോ ജന്തുവീതം ഇല്ലാതാകുന്നുവെന്നാണ് കണക്ക്.  പരിണാമശാസ്ത്രപ്രകാരം ജീവികൾ ഇല്ലാതാകുന്നത് സ്വാഭാവികമാണ്. എന്നാൽ ഈ ഇല്ലായ്‌മ ലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ടാണ് സംഭവിക്കാറുള്ളത്.  എന്നാൽ ഇവയെല്ലാം പെട്ടെന്ന് ഇല്ലാതാകുന്നതാണ് ഇന്നത്തെ കാഴ്ച. ഇത് അസ്വാഭാവികമാണെന്ന് പഠനങ്ങൾ പറയുന്നു.  അമിതമായ വേട്ടയാടൽ, കച്ചവടം എന്നിവയൊക്കെയാണ് പ്രധാന കാരണങ്ങൾ. പരിസ്ഥിതി അസന്തുലനം, പരിസരമലിനീകരണം എന്നിവ മൂലം പിടിച്ചുനിൽക്കാനാകാതെ പല ജീവികളും ഇല്ലാതാകുന്നു. പ്രകൃതിക്ഷോഭങ്ങളും മറ്റൊരു കാരണമാണ്.
വളർത്തിനങ്ങളേക്കാൾ വന്യയിനങ്ങളാണ് കൂടുതൽ നഷ്ടപ്പെടുന്നത്. ഇരുപതാംനൂറ്റാണ്ടിലാണ് ഏറ്റവും അധികം ജന്തുക്കൾ  വംശനാശത്തിന് വിധേയമായിട്ടുള്ളത്. ഇന്ത്യയിലുള്ള ജന്തുക്കളിൽ പ്രത്യേകിച്ചും സസ്തനികളിൽ മൂന്നിലൊന്ന്  ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. ജലജീവികളുടെ അവസ്ഥയ്‌ക്കും മാറ്റമില്ല.  വനമേഖലകൾ വേണ്ടത്ര സംരക്ഷിതമായില്ലെങ്കിൽ സസ്യജന്തുവർഗങ്ങൾ പലതും അപ്രത്യക്ഷമാകാൻ അധികസമയം വേണ്ടിവരില്ല. സസ്യ, ജന്തുജാലങ്ങളുടെ വിന്യാസവും വ്യാപനവുമുണ്ടാകുന്നതാണ് ഈ പ്രശ്‌നത്തിനുള്ള പ്രതിവിധി.
എന്തു ചെയ്യാം?
പരിസ്ഥിതി നിയമങ്ങൾ  നമ്മൾ പരാമാവധി പാലിക്കണം. വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ, കാവുകൾ എന്നിവയെ നിലനിറുത്തണം. വന്യജീവി ബോധവത്കരണം നടത്തുക, റെഡ് ഡേറ്റാബുക്കിനെ പരമാവധി പരിചയപ്പെടുത്തുക, പൗരധർമ്മമായി പരിസ്ഥിതി പ്രവർത്തനം സ്വീകരിക്കുക... ഇങ്ങനെ ഒട്ടേറെ കാര്യങ്ങൾ ചെയ്യാം.
ഓരോ ജീവിയേയും നിലനിറുത്താനും  വംശം  സംരക്ഷിക്കാനും  മുൻകാലങ്ങളിൽ നമ്മുടെ പൂർവികർ നിതാന്ത ജാഗ്രത പുലർത്തിയിരുന്നു. വന്യജീവി സംരക്ഷണത്തിനായി  ഒരു നിയമം വന്നത് ഭാരതത്തിലായിരുന്നു. എത്രയും വേഗം പ്രകൃതിയെ സംംരക്ഷിക്കാനുള്ള ഇടപെടലുകൾ ഉണ്ടാകണം. അല്ലെങ്കിൽ വൈകി പോകും.

കൈകോർക്കാം
വംശനാശത്തെ നേരിടാൻ നിരവധി നീക്കങ്ങൾ ഉണ്ടായിട്ടുണ്ട്. 1948 ൽ സ്ഥാപിതമായ  IUCNNR അതിലൊന്നാണ്. 1200 ലധികം അംഗങ്ങളുള്ള 60 ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന  ഈ  സംഘടനയുടെ ആസ്ഥാനം സ്വിറ്റ്സർലാൻഡാണ്. 1961 ലാണ്  WWF(World Wide  fund) നിലവിൽ വന്നത്. സ്വിറ്റ്സർലാൻഡ് തന്നെയാണ് ആസ്ഥാനം. പ്രകൃതി സംരക്ഷണ പദ്ധതികളും പരിസ്ഥിതി പരിശീലന പ്രവർത്തനങ്ങളും സമന്വയിപ്പിക്കുകയാണ് ഈ സംഘടനയുടെ പ്രധാന ദൗത്യം. ഇതോടൊപ്പം വംശനാശഭീഷണി നേരിടുന്ന ജന്തുക്കളുടെയും സസ്യങ്ങളുടെയും കച്ചവടം നിയന്ത്രിക്കുന്നതിനുള്ള CITES (Convention  on Intern-ational Trade in Endangered Species of Wild Fauna and Flora) എന്ന അന്താരാഷ്ട്രസംഘടനയും നിലവിൽ ഉണ്ട്. ഇതൊക്കെയുണ്ടെങ്കിലും വംശനാശത്തെ അനുകൂലിക്കുന്ന ഘടകങ്ങൾ ഏറിവരികയാണ്. ഇന്ത്യൻ ചീറ്റകൾ അപ്രത്യക്ഷമായതും വിവിധതരം  ഓർക്കിഡുകൾ  ഇല്ലാതായതുമെല്ലാം പാരിസ്ഥിതിക നാശത്തിന്റെ  പിന്നാലെയാണ് എന്ന് നമ്മൾ അറിയണം.

അശോകമാതൃകഹരിതാഭം

അശോകചക്രവർത്തിയുടെ വിളംബരത്തിൽ, കൊല്ലാൻ പാടില്ലാത്ത മൃഗങ്ങൾ, പക്ഷികൾ എന്നിവയുടെ പട്ടികയുണ്ടായിരുന്നു. വനങ്ങളിൽ തീയിടരുത് എന്നും അദ്ദേഹം അനുശാസിച്ചു. വഴിയോരത്ത് തണൽവൃക്ഷങ്ങൾ നടുക, ജലാശയങ്ങൾ കുത്തുക, പഴവർഗ്ഗത്തോട്ടങ്ങൾ നട്ടുവളർത്തുക, പുഴയോരത്തെ ഹരിതാഭമാക്കുക തുടങ്ങി അനേകം കാര്യങ്ങൾ അദ്ദേഹം പ്രകൃതിക്ക് വേണ്ടി ചെയ്‌തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDUCATION, RED DATA BOOK
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.