മോസ്കോ: ഈ വർഷത്തെ സമാധാന നോബൽ സമ്മാന ജേതാക്കളിൽ ഒന്നായ റഷ്യൻ മനുഷ്യാവകാശ സംഘടന 'മെമ്മോറിയലി"ന്റെ മോസ്കോയിലെ ആസ്ഥാനം പിടിച്ചെടുക്കാൻ കോടതി ഉത്തരവ്. നോബൽ പ്രഖ്യാപനം നടന്ന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ഉത്തരവ്. മെമ്മോറിയലിന്റെ ആസ്ഥാനമായിരുന്ന ഇടം സർക്കാരിന്റെ സ്വത്താകുമെന്ന് വെർസ്കോയി ജില്ലാ കോടതി വിധിച്ചു.
മെമ്മോറിയൽ റഷ്യയിൽ നാസി കുറ്റവാളികളെ പുനരധിവസിപ്പിക്കുകയും അധികാരികളെ അപകീർത്തിപ്പെടുത്തുകയും സോവിയറ്റ് യൂണിയന്റെ തെറ്റായ ചിത്രം സൃഷ്ടിക്കുകയും ചെയ്തെന്ന് ജനറൽ പ്രോസിക്യൂട്ടർ ഓഫീസിന്റെ പ്രതിനിധി കോടതിയിൽ ആരോപിച്ചു.
1989ൽ സ്ഥാപിതമായ മെമ്മോറിയലും അതിന്റെ പ്രാദേശിക ബ്രാഞ്ചുകളും പൂട്ടാൻ റഷ്യൻ സുപ്രീംകോടതി കഴിഞ്ഞ ഡിസംബറിൽ ഉത്തരവിട്ടിരുന്നു. അതേ സമയം, പ്രവർത്തനം വിദേശത്തേക്ക് മാറ്റാനുള്ള സഹായ വാഗ്ദ്ധാനങ്ങളുണ്ടെങ്കിലും റഷ്യയ്ക്കുള്ളിൽ തന്നെ പ്രവർത്തനം തുടരുമെന്ന് മെമ്മോറിയൽ അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |