ശ്രീനഗർ: ജമ്മു കാശ്മീരിലെ അനന്ത്നാഗിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ കരസേനയിലെ നായ സൂം ഓർമ്മയായി. അടിയന്തര ശസ്ത്രക്രിയയ്ക്കു ശേഷം വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ നിരീക്ഷണത്തിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു അന്ത്യം. രണ്ടു തവണ വെടിയേറ്റിട്ടും രണ്ട് ലഷ്കർ ഇ-ത്വയിബ ഭീകരരെ കീഴ്പ്പെടുത്തിയ ശേഷമാണ് സൂം ദൗത്യത്തിൽ നിന്ന് പിന്മാറിയത്. വെടിയേറ്റതു കൂടാതെ കാലിനും മുഖത്തും ഗുരുതരമായി പരിക്കേറ്റിരുന്നു. ഓപ്പറേഷൻ താംഗ്പാവ സംഘത്തിലായിരുന്നു സൂം ഉണ്ടായിരുന്നത്. നിരവധി ഓപ്പറേഷനുകളിൽ മുമ്പും സൂം ഭാഗമായിട്ടുണ്ട്. പോരാട്ടമുഖത്തെ ധീരനായ നായയെയാണ് കരസേനയ്ക്ക് നഷ്ടമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |