വിജയവാഡ (ആന്ധ്ര): ആന്ധ്രപ്രദേശിൽ നിന്ന് അരി ഇറക്കുമതി ചെയ്യാൻ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ ആന്ധ്ര ഭക്ഷ്യമന്ത്രി കരുമുരി വെങ്കട നാഗേശ്വര റാവുവുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.
അരിവില സ്ഥിരമായി നിയന്ത്രിക്കാനാണ് സർക്കാർ നേരിട്ട് അരി ഇറക്കുമതി ചെയ്യാൻ ശ്രമിക്കുന്നത്. ഇന്ന് രാവിലെയാണ് മന്ത്രി അനിലും ഉന്നതോദ്യോഗസ്ഥരും ആന്ധ്ര ഭക്ഷ്യമന്ത്രിയെ കാണുക.
നിലവിൽ സപ്ലൈകോ ഏജന്റുമാർ മുഖേന ക്വട്ടേഷൻ ക്ഷണിച്ചാണ് കേരളത്തിലേക്ക് അരി എത്തിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ക്വോട്ടയിൽ എഫ്.സി.ഐ വഴിയും അരി സംഭരിക്കുന്നുണ്ട്. നേരത്തേ പഞ്ചാബിൽ നിന്നുള്ള അരിയായിരുന്നു. ഇപ്പോൾ ആന്ധ്രയിലേക്ക് മാറ്റി. കൂടിക്കാഴ്ച വിജയിച്ചാൽ സപ്ലൈകോയ്ക്ക് ആന്ധ്രസർക്കാർ വഴി അരി സംഭരിക്കാം.
വറ്റൽ മുളകും നേരിട്ട് വാങ്ങും
ഏജന്റ്മാരെ ഒഴിവാക്കി സപ്ലൈകോ ഔട്ട്ലെറ്റുകൾക്കു വേണ്ടി വറ്റൽ മുളകും ആന്ധ്രയിൽ നിന്ന് വാങ്ങാനും ശ്രമിക്കുന്നുണ്ട്. സംസ്ഥാനത്ത് വറ്റൽ മുളകിന്റെ വില 250 മുതൽ 290 രൂപവരെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |