ന്യൂഡൽഹി : താജ്മഹലിന്റെ ചരിത്രത്തെക്കുറിച്ചും 22 മുറികൾ തുറക്കുന്നതിനെക്കുറിച്ചു വസ്തുതാപരമായ അന്വേഷണം നടത്തണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എം ആർ ഷാ, എം എം സുന്ദ്രഷ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ബി ജെ പി യുടെ അയോദ്ധ്യയിലെ മാദ്ധ്യമച്ചുമതല വഹിക്കുന്ന ഡോ. രജനീഷ് സിംഗ് ആണ് ഹർജി നൽകിയത്.ഇത് ഒരു പൊതുതാൽപര്യ ഹർജിയായി കാണാൻ കഴിയില്ലെന്നും തന്റെ നിയമപരമോ ഭരണഘടനാപരമോ ആയ അവകാശങ്ങളിൽ ഏതാണ് ലംഘിക്കപ്പെടുന്നതെന്ന് ചൂണ്ടിക്കാണിക്കാൻ ഹർജിക്കാരനായ രജനീഷ് സിംഗിന് കഴിഞ്ഞിട്ടില്ലെന്നും അലഹബാദ് ഹെെക്കോടതി മേയ് മാസത്തിൽ വ്യക്തമാക്കിയിരുന്നു.ഈ വിഷയത്തിൽ ഭരണഘടനയുടെ 226 -ാം അനുച്ഛേദം പ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്നും ഇങ്ങനെ ഒരു കേസിന് പൊതുതാൽപര്യ ഹർജി സമ്മർപ്പിച്ചതിന് ഹർജിക്കാരന്റെ വക്കീലിനെ കോടതി കുറ്റപ്പെടുത്തുകയും ചെയ്തു.
1958 ലെ ആക്ട് പ്രകാരം ( ദേശീയ പ്രധാന്യം ) താജ്മഹൽ, ഫത്തേപൂർ സിക്രി, ആഗ്ര കോട്ട,ഇതിമാദ് -ഉദ്- ദൗളയുടെ ശവകുടീരം എന്നിവ ചരിത്രസ്മാരകങ്ങളായി പ്രഖ്യാപിച്ചിരുന്നു. അവ റദ്ദക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. താജ്മഹൽ ശിവക്ഷേത്രമാണെന്നും അതുമായി ബന്ധപ്പെട്ട വിഗ്രഹങ്ങളും ലിഖിതങ്ങളും അടച്ചിട്ട മുറികളിലുണ്ടെന്ന് സംശയമുണ്ടെന്നും ചിലർ അവകാശപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |