പാനൂർ: വിഷ്ണുപ്രിയയുടെ കൊലപാതകത്തിന്റെ നടുക്കത്തിൽ നിന്നും വിട്ടുമാറാതെ വളള്യായി ഗ്രാമം. ഇന്നലെ വരെ കളിചിരികളുമായി നാട്ടുകാരോട് വർത്തമാനം പറഞ്ഞിരുന്ന അമ്മുവിനിയില്ലെന്നു പലർക്കും വിശ്വസിക്കാൻ കഴിയുന്നില്ല. വീട്ടിൽ നിന്നും പെട്ടെന്നുയർന്ന നിലവിളി കേട്ട് ചുറ്റിലുമുള്ളവരും മറ്റും ഓടിയെത്തിയപ്പോൾ കണ്ട കാഴ്ചയുടെ നടുക്കം പലർക്കും വിട്ടുമാറിയിട്ടില്ല. ശരീരത്തിലും തലയിലും 25ലേറെ മുറിവുകളുണ്ടെന്നാണ് പൊലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട്. ചുറ്റിക കൊണ്ടു തലയ്ക്കടിച്ചതായും സംശയിക്കുന്നുണ്ട്. തൊട്ടടുത്ത തറവാട് വീട്ടിൽപ്പോലും ഒരു നേരിയ തേങ്ങൽ പോലും കേൾപ്പിക്കാതെയാണ് പ്രതി കൃത്യം നിർവഹിച്ച് മടങ്ങിപ്പോയത്.
ദുരന്തവാർത്തയറിഞ്ഞ് മൊകേരിയിലെയും പരിസരപ്രദേശങ്ങളിലെയും നൂറ് കണക്കിനാളുകൾ വീട്ടുമുറ്റത്തേക്കൊഴുകിയെത്തിയിരുന്നു. കൊലപാതകത്തിൽ നടുങ്ങി ദുഃഖാർത്തരായ അവരിൽ പലരുടെയും കണ്ണുകൾ ഈറനണിഞ്ഞു. നാലു മാസം മുമ്പ് പാനൂരിലെ സ്വകാര്യ ക്ലിനിക്കിൽ ഫാർമസിസ്റ്റായി ജോലി ലഭിച്ച വിഷ്ണുപ്രിയ സഹപ്രവർത്തകർക്കും പ്രിയങ്കരിയാണ്. 'അച്ഛൻ ഖത്തറിൽ പോകന്ന ദിവസവും വിഷ്ണുപ്രിയ ജോലിസ്ഥലത്തെത്തിയിരുന്നു. അച്ഛൻ ഗൾഫിൽ പോകുമ്പോഴുള്ളള ദുഃഖം മറക്കാനാണ് ഞാനിിങ്ങോട്ട് വന്നത് 'തെണ് വിഷ്ണുപ്രിയ പറഞ്ഞതായി അവരിലൊരാൾ പറഞ്ഞു. സംസാ പ്രിയയല്ലാത്ത, വിനയശീലയും സ്‌നേഹസമ്പന്നയുമായ സഹപ്രവർത്തകയെ ഓർത്ത് അവരും കണ്ണുകളും ഈറനണിഞ്ഞിരുന്നു.
ജനപ്രതിനിധികളായ കെ. മുരളീധരൻ എം പി, കെ.പി മോഹനൻ എം.എൽ.എ മൊകേരി പഞ്ചായത്ത് പ്രസിഡന്റ് പി. വത്സൻ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങി നിരവധി പേർ വീട്ടിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |