SignIn
Kerala Kaumudi Online
Thursday, 25 April 2024 9.07 AM IST

നായയ്ക്ക് തീറ്റകൊടുക്കാൻ വൈകിയതിന് ഹർഷാദിനെ കൊന്നത് മരക്കഷണം കൊണ്ടും ബെൽറ്റുകൊണ്ടും അടിച്ച്; ശരീരത്തിൽ 160ലേറെ മുറിവുകൾ

harshad

പാലക്കാട്: നായയ്ക്ക് തീറ്റകൊടുക്കാൻ വൈകിയതിന് യുവാവിനെ ബന്ധു കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. മുളയൻകാവ് പെരുമ്പ്രത്തൊടി അബ്ദുൾ സലാമിന്റെയും ആയിഷയുടെയും മകൻ ഹർഷാദ് (21) ആണ് കൊല്ലപ്പെട്ടത്. കേസിൽ ബന്ധു ഹക്കീമിനെ (27) പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതി അതിക്രൂരമായിട്ടാണ് ഹർഷാദിനെ മർദിച്ചത്. 160ലേറെ മുറിവുകളാണ് ശരീരത്തിലുള്ളത്. വാരിയെല്ല് തകർന്നു. നായയുടെ ബെൽറ്റും മരക്കഷണവും ഉപയോഗിച്ചായിരുന്നു മർദനം. ആന്തരിക രക്തസ്രാവത്തെ തുടർന്നായിരുന്നു ഹർഷാദിന്റെ അന്ത്യം.

ഇരുവർക്കും സ്വകാര്യ മൊബൈൽ കമ്പനിയുടെ കേബിളിടുന്ന ജോലിയായിരുന്നു. മണ്ണേങ്ങോട് അത്താണിയിൽ വാടക വീട്ടിൽ ഒന്നിച്ചായിരുന്നു താമസം. ഹക്കീം ഒരു നായയെ വളർത്തുന്നുണ്ട്. വ്യാഴാഴ്ച രാത്രി അതിന് തീറ്റ നൽകാൻ വൈകിയതിന് ഹർഷാദിനെ ഇയാൾ ക്രൂരമായി മർദിക്കുകയായിരുന്നു.


വെള്ളിയാഴ്ച രാവിലെയാണ് ഹർഷാദിനെ ഹക്കീം വാരിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുവന്നത്. കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റതാണെന്നായിരുന്നു ഇയാൾ ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നത്. ചികിത്സയിലിരിക്കെ ഉച്ചയോടെ മരണം സംഭവിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, HARSHAD, HARSHAD MURDER CASE, RELATIVE, ARREST, POLICE, PALAKKAD
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.