തിരുവനന്തപുരം: യോദ്ധാവ് കാമ്പെയിന്റെ ഭാഗമായി പൊലീസ് നടത്തിയ റെയ്ഡിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കഞ്ചാവും എം.ഡി.എം.എയുമുൾപ്പെടെയുള്ള ലഹരി വസ്തുക്കളുമായി നാലുപേരെ പിടികൂടി. ബീമാപ്പള്ളി സ്വദേശി സെയ്ദലിയെ പൂന്തുറ പൊലീസും, മാണിക്യവിളാകം സ്വദേശി അക്ബർ, കമലേശ്വരം സ്വദേശി മെഹ്റാജ് എന്നിവരെ വഞ്ചിയൂർ പൊലീസും പൂന്തുറ മുട്ടത്തറ സ്വദേശി മുഹമ്മദ് ആദിലിനെ പേട്ട പൊലീസുമാണ് അറസ്റ്റ് ചെയ്തത്.
സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് സെയ്ദലിയെന്ന് പൊലീസ് പറഞ്ഞു. 2.5 കിലോ കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ഓവർബ്രിഡ്ജ്, തകരപ്പറമ്പ് ഭാഗങ്ങളിലെ പരിശോധനയിലാണ് 2.400 ഗ്രാം എം.ഡി.എം.എയുമായി അക്ബറും മൊഹ്റാജും പിടിയിലായത്.
ചാക്ക, വെൺപാലവട്ടം ഭാഗത്തെ പരിശോധനയിലാണ് മുഹമ്മദ് ആദിൽ പിടിക്കപ്പെട്ടത്. അസി.കമ്മിഷണർമാരായ പ്രിഥിരാജിന്റെ നിർദ്ദേശാനുസരണം സി.ഐമാരായ പ്രദീപ്, ഡിപിൻ, എസ്.ഐമാരായ അരുൺകുമാർ, ജയപ്രകാശ്, അനീഷ് കുമാർ, ജയശ്രീ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |