നോം പെൻ: തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യമായ ഈസ്റ്റ് ടിമോറിനെ ആസിയാൻ സംഘടനയുടെ ഭാഗമാക്കാൻ ധാരണ. നിലവിൽ പത്ത് തെക്ക്-കിഴക്കൻ രാജ്യങ്ങളാണ് ആസിയാൻ കൂട്ടായ്മയിലുള്ളത്. കംബോഡിയയിലെ നോം പെന്നിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിയിലാണ് ടിമോറിനെ 11ാം അംഗമാക്കാൻ നേതാക്കൾ തത്വത്തിൽ അംഗീകാരം നൽകിയത്.
ഈസ്റ്റ് ടിമോറിന് നിരീക്ഷക പദവി നൽകാനും ആസിയാൻ യോഗങ്ങളിലും ഉച്ചകോടികളിലും പങ്കെടുപ്പിക്കാനും തീരുമാനമായി. പൂർണ അംഗത്വം നൽകുന്നതിന് മുമ്പുള്ള മാനദണ്ഡങ്ങൾ അധികൃതർ തയാറാക്കും. 2002ലാണ് ഈസ്റ്റ് ടിമോർ ഇൻഡോനേഷ്യയിൽ നിന്ന് സ്വതന്ത്രമായത്. 2011ലാണ് ആസിയാൻ അംഗത്വത്തിനായി ടിമോർ അപേക്ഷ സമർപ്പിച്ചത്.
ഉപരാഷ്ട്രപതി കംബോഡിയയിൽ
ആസിയാൻ-ഇന്ത്യ, 17-ാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടികളിൽ പങ്കെടുക്കാൻ ഇന്ത്യൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും പത്നി സുദേശ് ധൻകറും കംബോഡിയയിലെ നോം പെന്നിലെത്തി. ആസിയാൻ - ഇന്ത്യ ബന്ധത്തിന്റെ 30ാം വാർഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ ഈ വർഷം ആസിയാൻ - ഇന്ത്യ സൗഹൃദ വർഷമായി ആചരിക്കുന്നുണ്ട്. ആസിയാൻ - ഇന്ത്യ ഉച്ചകോടിയിൽ ഇന്നും ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിൽ നാളെയും ധൻകർ പങ്കെടുക്കും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഇരു ഉച്ചകോടികളിലും ധൻകറിനെ അനുഗമിക്കുന്നുണ്ട്.
ഇന്ത്യ സമ്പദ്‌വ്യവസ്ഥയുടെയും വളർച്ചയുടെയും പാതയിൽ മുന്നേറുകയാണെന്ന് ഇന്നലെ നോം പെന്നിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് ധൻകർ പറഞ്ഞു. മഹാഭാരതത്തെ അടിസ്ഥാനമാക്കിയുള്ള കലാ-സാംസ്കാരിക പരിപാടിയിൽ ധൻകറും ജയശങ്കറും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |