ബാലി : ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇന്ത്യ ലോകത്തിന് പ്രത്യാശയുടെ പ്രകാശമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ മോദി
ഇൻഡോനേഷ്യയിലെ ഇന്ത്യൻ സമൂഹത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ നേട്ടങ്ങളെ പരാമർശിച്ച്, ഇന്ത്യ ഇപ്പോൾ ചെറിയ കാര്യങ്ങളല്ല ചിന്തിക്കുന്നതെന്നും മുൻപൊരിക്കലും ഇല്ലാത്തത്ര വലിയ കാര്യങ്ങൾ അതിവേഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
നല്ല സമയത്തും മോശം സമയത്തും ഒന്നിച്ചു നിന്ന ഇന്ത്യയും ഇൻഡോനേഷ്യയും പൈതൃകവും സംസ്കാരവും പങ്കിടുന്ന സഹയാത്രികരാണ്. വെല്ലുവിളികൾ നിറഞ്ഞ സമയത്ത് ഇന്ത്യ ഇൻഡോനേഷ്യയ്ക്കൊപ്പം ഉറച്ചു നിന്നു. 2018ൽ ഇൻഡോനേഷ്യയിൽ ഭൂകമ്പമുണ്ടായപ്പോൾ ഇന്ത്യ സമുദ്ര മൈത്രി ഓപ്പറേഷൻ എന്ന പേരിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തി. ഇന്ത്യയിൽ രാമക്ഷേത്രം ഉയർന്നു വരുമ്പോൾ ഇൻഡോനേനേഷ്യയിലെ രാമായണ പാരമ്പര്യം നമ്മൾ അഭിമാനപൂർവ്വം ഓർമ്മിക്കുന്നു.
ബാലിയിൽ ഇപ്പോൾ ഞാൻ നിങ്ങളോട് സംസാരിക്കുമ്പോൾ ആയിരത്തി അഞ്ഞൂറ് കിലോമീറ്റർ അകലെ ഇന്ത്യയിലെ കട്ടക്കിൽ ബാലി ജാത്ര മഹോത്സവ് ആഘോഷിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിൽ ആയിരക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്ന വ്യാപാരബന്ധത്തിന്റെ ആഘോഷമാണതെന്നും മോദി പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |