SignIn
Kerala Kaumudi Online
Thursday, 19 September 2024 9.18 PM IST

ഗോവ ചലച്ചിത്രോത്സവം 20 മുതൽ 280 ചിത്രങ്ങൾ

Increase Font Size Decrease Font Size Print Page
ffj

 കാർലോസ് സൗറയ്‌ക്ക് സത്യജിത് റേ പുരസ്‌കാരം

ന്യൂഡൽഹി: ഈ മാസം 20 മുതൽ 28വരെ ഗോവയിൽ നടക്കുന്ന 53-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (ഐ.എഫ്.എഫ്.ഐ) ഒരുക്കങ്ങൾ പൂർത്തിയായി. ഡീറ്റർ ബെർണർ സംവിധാനം ചെയ്ത ഓസ്ട്രിയൻ ചിത്രം അൽമ ആൻഡ് ഓസ്കറാണ് ഉദ്ഘാടനചിത്രം, സമാപനചിത്രം ക്രിസ്റ്റോഫ് സനൂസിയുടെ പെർഫെക്റ്റ് നമ്പർ. സിനിമയ്‌ക്ക് നൽകിയ ആജീവനാന്ത സംഭാവനകൾ പരിഗണിച്ച് നൽകുന്ന സത്യജിത് റായ് പുരസ്കാരം സ്‌പാനിഷ് ചലച്ചിത്രകാരൻ കാർലോസ് സൗറയ്‌ക്ക് നൽകുമെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം അറിയിച്ചു.

79 രാജ്യങ്ങളിൽ നിന്നായി 280 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും. ‘ഇന്ത്യൻ പനോരമ’യിൽ 25 ഫീച്ചർ, 20 നോൺ ഫീച്ചർ സിനിമകളും അന്താരാഷ്ട്രവിഭാഗത്തിൽ 183 സിനിമകളുമുണ്ടാകും. കൺട്രി ഫോക്കസ് ആയി 8 ഫ്രഞ്ച് സിനിമകളും ‘ഇന്ത്യൻ റീസ്റ്റോർഡ് ക്ലാസിക്സ്’ വിഭാഗത്തിൽ എൻ.എഫ്.എ.ഐയിൽ നിന്നുള്ള സിനിമകളും പ്രദർശിപ്പിക്കും· ദാദാസാഹിബ് ഫാൽക്കെ പുരസ്കാരജേതാവ് ആശ പരേഖിന്റെ ചിത്രങ്ങളുടെ ‘ആശ പരേഖ് റെട്രോസ്പെക്റ്റീവ്’ ഉണ്ടാകും.

ഇതിഹാസ ചലച്ചിത്രങ്ങളുടെ മികച്ച പ്രിന്റുകൾ ‘ദി വ്യൂവിംഗ് റൂമി’ൽ കാണാം. സിനിമയാക്കാൻ കഴിയുന്ന പുസ്തകങ്ങളുടെ പകർപ്പവകാശ വിൽപ്പനയ്‌ക്കുള്ള വേദിയുമുണ്ട്. ഓസ്കർ പുരസ്കാരം നേടിയ റിച്ചാർഡ് ആറ്റൻബറോയുടെ ‘ഗാന്ധി’ അടക്കം ഓഡിയോ, സബ്‌ടൈറ്റിലുകൾ തുടങ്ങിയവയുടെ സഹായത്തോടെ ഭിന്നശേഷിക്കാർക്കായി പ്രദർശിപ്പിക്കും.

പൃഥ്വി കോണനൂരിന്റെ കന്നഡ ചിത്രം ഹഡിനെലന്തു ('ഇന്ത്യൻ പനോരമ'), ദിവ്യ കോവാസ്ജിയുടെ 'ദി ഷോ മസ്റ്റ് ഗോ ഓൺ'(കഥേതരസിന‌ിമാ), ഓസ്‌കാറിലെ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ പാൻ നളിന്റെ 'ചെല്ലോ ഷോ-ദി ലാസ്റ്റ് ഫിലിം ഷോ', മധുർ ഭണ്ഡാർക്കറുടെ 'ഇന്ത്യ ലോക്ക്ഡൗൺ' എന്നിവയും കാണാം.മേളയുടെ ഭാഗമായി ഇക്കുറി ഗോവയിലുടനീളം കാരവനുകളിൽ സിനിമാ പ്രദർശനമുണ്ടാകും. കടൽത്തീരത്തെ വേദിയിലും ചലച്ചിത്രപ്രദർശനമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.