പാലക്കാട്: വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ കൊച്ചി സി.ബി.ഐ യൂണിറ്റ് ഡിവൈ.എസ്.പി വി.എസ്.ഉമയുടെ നേതൃത്വത്തിലുള്ള പുതിയ സംഘം അന്വേഷണം ആരംഭിച്ചു. സംഘം ഇന്നലെ ഉച്ചയോടെ പെൺകുട്ടികളുടെ വീട്ടിലെത്തി അമ്മയുടെ മൊഴിയെടുത്തു. പുതിയ അന്വേഷണ സംഘത്തിൽ വിശ്വാസമുണ്ടെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു.
തിരുവനന്തപുരം സി.ബി.ഐ സ്‌പെഷ്യൽ ക്രൈം സെൽ ഓഫീസറുടെ നേതൃത്വത്തിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ആവശ്യമായ കണ്ടെത്തലുകൾ ഇല്ലെന്നും കൂടുതൽ അന്വേഷണം വേണമെന്നുളള നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ആഗസ്റ്റ് 10ന് കേസിൽ തുടരന്വേഷണത്തിന് പാലക്കാട് സ്‌പെഷ്യൽ പോക്‌സോ കോടതി ഉത്തരവിട്ടത്. സി.ബി.ഐ തുടരന്വേഷണത്തിന് കേരളത്തിന് പുറത്തുനിന്നുള്ള ഉദ്യോഗസ്ഥർ വേണമെന്ന് പെൺകുട്ടികളുടെ അമ്മ സി.ബി.ഐ ഡയറക്ടർക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നിവേദനം നൽകി ആവശ്യപ്പെട്ടിരുന്നു. തുടരന്വേഷണത്തിന്റെ പുരോഗതി ഉടൻ അറിയിക്കണമെന്ന കോടതി നിർദ്ദേശത്തെത്തുടർന്നാണ് സി.ബി.ഐ റിപ്പോർട്ട് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |