തിരുവനന്തപുരം: മലയാള ചലച്ചിത്ര ഗാന രചയിതാവും കവിയും നാടകകൃത്തുമായ ബീയാർ പ്രസാദ് ഗുരുതരാവസ്ഥയിൽ. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്കാഘാതത്തെ തുടർന്നാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇപ്പോൾ വെന്റിലേറ്ററിലായ അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് ദിവസവും ഒന്നരലക്ഷം രൂപ ആവശ്യമാണ്. അത്രയും ചെലവ് താങ്ങാൻ സാധിക്കാത്തതിനാൽ സഹായം തേടുകയാണ് കുടുംബം.
കഴിഞ്ഞദിവസം ചാനൽ പരിപാടിക്കായി തിരുവനന്തപുരത്തെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മസ്തിഷ്കാഘാതം സ്ഥിരീകരിച്ചു. ഭാര്യയും മകനും ഒപ്പമുണ്ട്. പ്രസാദിന്റെ സുഹൃത്തുകൾ ചികിത്സസഹായത്തിന് കെെത്താങ്ങായി രംഗത്തുണ്ടെങ്കിലും ചികിത്സ നാലുദിവസമായതോടെ പണം തികയാത്ത അവസ്ഥയാണ്.
2003ൽ കിളിച്ചുണ്ടൻ മാമ്പഴമെന്ന മോഹൻലാൽ ചിത്രത്തിലൂടെ ഗാനരചയിതാവെന്ന നിലയിൽ ശ്രദ്ധേയനായി. 'ഒന്നാം കിളി പൊന്നാൺകിളി', 'കേരനിരകളാടും ഒരു ഹരിത ചാരുതീരം', മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി ' തുടങ്ങിയ മലയാള ഹിറ്റ് ഗാനങ്ങളുടെ രചയിതാവാണ് ഇദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |