പൂവാർ: കടലിൽ നിന്ന് കണ്ടെത്തിയ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കൊലപാതകമെന്ന് സംശയം. കഴുത്തിൽക്കണ്ട മുറിവ് മരണകാരണമെന്ന നിഗമനത്തിൽ പൂവാർ തീരദേശ പൊലീസ് അന്വേഷണം ആരംഭിച്ചു. ജീർണ്ണിച്ച മൃതദേഹം ആരുടെതെന്ന് തിരിച്ചറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. 40 വയസ് തോന്നിക്കുന്ന മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുണ്ട്. ദുരൂഹത നിറഞ്ഞ മൃതദേഹം ഉൾക്കടലിൽ എങ്ങനെ എത്തിയെന്നതും പൊലീസിന് പിടികിട്ടുന്നില്ല.
ഇക്കഴിഞ്ഞ 6ന് പൂവാർ തീരത്തുനിന്ന് ഇരുപതുകിലോമീറ്റർ അകലെ കടലിൽ ഒഴുകി നടന്ന തരത്തിൽ മൃതദേഹം മത്സ്യത്തൊഴിലാളികളാണ് കണ്ടത്. അടിവസ്ത്രവും ബനിയനുമാണ് മൃതദേഹത്തിലുണ്ടായിരുന്നത്. ദിവസങ്ങൾക്കു ശേഷമുള്ള വിലയിരുത്തലിന് ഒടുവിൽ കഴിഞ്ഞ ദിവസമാണ് മരണത്തിൽ ദുരൂഹതയുള്ള വിവരം അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയത്. ഫിങ്കർ പ്രിന്റിന്റെയും ഡി.എൻ.എ യുടെയും ആന്തരിക അവയവങ്ങളുടെയും പരിശോധനാ ഫലം വരുന്നതോടെ അന്വേഷണം കൂടുതൽ ഊർജിതമാക്കുമെന്ന് തീരദേശ സ്റ്റേഷൻ സി.ഐ. ബിജു.എൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |