ന്യൂഡൽഹി: സാഹിത്യത്തിനുള്ള അഞ്ചാമത് ജെ.സി.ബി. പുരസ്‌കാരം പ്രശസ്ത ഉറുദു എഴുത്തുകാരന്‍ ഖാലിദ് ജാവേദിന്. നിമത് ഖാനാ (ദി പാരഡൈസ് ഓഫ് ഫുഡ്) എന്ന നോവലിനാണ് ബഹുമതി. ഉറുദുവില്‍നിന്ന് ഇംഗ്‌ളീഷിലേക്ക് വിവര്‍ത്തനംചെയ്തത് ബാരണ്‍ ഫാറൂഖി.
25 ലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് ജെ.സി.ബി. പുരസ്‌കാരം. വിവര്‍ത്തകനായ ബാരണ്‍ ഫാറൂഖിക്കും പത്തുലക്ഷം രൂപയുടെ സമ്മാനംലഭിക്കും. ഇടത്തരം മുസ്‌ലിം കൂട്ടുകുടുംബത്തിലെ അരനൂറ്റാണ്ടുകാലത്തെ ജീവിതയാത്രയുടെ കഥയാണ് 'പാരഡൈസ് ഓഫ് ഫുഡ്' പറയുന്നത്.
ബുക്കര്‍ പുരസ്‌കാരത്തിന് അര്‍ഹമായ ഗീതാഞ്ജലി ശ്രീയുടെ ടോം ഓഫ് സാന്‍ഡ്, ഷീല ടോമിയുടെ മലയാളം നോവല്‍ വല്ലി (ഇംഗ്‌ളീഷിലേക്ക് പരിഭാഷ: ജയശ്രീ കളത്തില്‍) എന്നിവ ചുരുക്കപ്പട്ടികയില്‍ സ്ഥാനംപിടിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |