തൃശൂർ : അയൽവീട്ടുകാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് യുവാവിനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ കൃത്യമായ അന്വേഷണം നടത്തി തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഇതു സംബന്ധിച്ച് ചെറുതുരുത്തി പൊലീസ് ഇൻസ്‌പെക്ടർ സമർപ്പിച്ച റിപ്പോർട്ട് മുഖവിലയ്‌ക്കെടുക്കുന്നതായി കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. തന്റെ മകനെതിരെ പൊലീസ് കള്ളക്കേസെടുത്തതായി ആരോപിച്ച് ദേശമംഗലം സ്വദേശി ദേവകി സമർപ്പിച്ച പരാതിയിലാണ് നടപടി. അയൽവാസിയായ രേഷ്മയ്‌ക്കെതിരെയാണ് പരാതി. പരാതിക്കാരിക്ക് എതിർ കക്ഷിയിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവുകയാണെങ്കിൽ നേരിട്ട് ചെറുതുരുത്തി പൊലീസ് ഇൻസ്‌പെക്ടറെ സമീപിക്കണമെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |