SignIn
Kerala Kaumudi Online
Friday, 20 September 2024 2.37 AM IST

കേന്ദ്രം തന്നത് ദാനമായല്ല ,​ പ്രളയകാലത്തെ അരിക്ക് 205.81 കോടി കൊടുക്കും

Increase Font Size Decrease Font Size Print Page

rice

rice

പ്രളയകാലങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പൊതുജനങ്ങളിൽ നിന്നും സാലറി ചലഞ്ചിലൂടെയും മറ്റും സംസ്ഥാന സർക്കാർ സമാഹരിച്ച 4912.45 കോടിയിൽ ചെലവിടാതെ 772.38 കോടി രൂപയുണ്ട്.
ദുരന്ത സഹായമടക്കം നൽകാനുണ്ടെന്ന പരാതികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

81 കോടി കൊടുക്കും

തിരുവനന്തപുരം: പ്രളയകാലത്ത് അധികമായി നൽകിയ 89540 ടൺ റേഷനരിയുടെ വില വേണമെന്ന് കേന്ദ്രം കർശന നിലപാടെടുത്തതോടെ 205.81 കോടി രൂപ നൽകാൻ മുഖ്യമന്ത്രി അനുമതി നൽകി.

തുക ഭക്ഷ്യവകുപ്പിന്റെ ബ‌ഡ്ജറ്റ് വിഹിതത്തിൽ നിന്ന് നൽകാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നു തുക അനുവദിക്കുന്ന കാര്യവും പരിഗണനയിലാണ്.

പണം നൽകിയില്ലെങ്കിൽ അടുത്ത സാമ്പത്തിക വർഷത്തെ ഭക്ഷ്യ സബ്സിഡിയിൽ നിന്നോ ദുരിതാശ്വാസ ഫണ്ടിൽ നിന്നോ തിരികെ പിടിക്കുമെന്ന മുന്നറിയിപ്പോടെ കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയലിന്റെ കത്ത് ജൂലായ് 27ന് കേരളത്തിന് കിട്ടിയിരുന്നു.

2018 ആഗസ്റ്റിലെ പ്രളയത്തെ തുടർന്ന് അധികമായി ഒരു ലക്ഷം ടൺ അരിയാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. അനുവദിച്ചത് 89,549 ടൺ. അരിവിലയും ഗതാഗതച്ചെലവും സംസ്ഥാന സർക്കാർ വഹിക്കണമെന്ന കേന്ദ്രഭക്ഷ്യവകുപ്പിന്റെ ഉത്തരവ് ആ നവംബറിൽ എത്തുകയും ചെയ്തു. കടത്ത് കൂലി ഉൾപ്പെടെ 223.87 കോടി രൂപ നൽകണമെന്നായിരുന്നു കേന്ദ്രം ആവശ്യപ്പെട്ടത്.

പ്രളയകാലത്തെ സഹായമായി കണക്കാക്കണമെന്നും

പണം ഈടാക്കരുതെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് അടക്കം കത്തയച്ചെങ്കിലും കടത്തുകൂലി മാത്രം കുറച്ചുകൊടുത്തു. കിലോയ്‌ക്ക് 25 രൂപ നിരക്കിലാണ് അരി നൽകിയത്.

# ഉപാധി ഉണ്ടായിരുന്നു: കേന്ദ്രം

അധികമായി അരി നൽകിയത് വില ഈടാക്കുമെന്ന ഉപാധിയാേടെ ആയിരുന്നു.

കേന്ദ്രത്തിന്റെ ദുരിതാശ്വാസ സഹായത്തിൽ നിന്ന് തുക കുറയ്ക്കാൻ കേരളം സമ്മതിച്ചിരുന്നു. എന്നാൽ, ഇക്കാര്യം മറച്ചുവച്ച്

ദുരന്ത നിവാരണ സഹായമായി കേന്ദ്രത്തിൽ നിന്നു 2904.85 കോടി രൂപ കേരളം വാങ്ങിയെന്ന് കേന്ദ്രം പറയുന്നു.

ചെലവിടാതെ 772.38 കോടി

രണ്ട് പ്രളയകാലങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പൊതുജനങ്ങളിൽ നിന്നും സാലറി ചലഞ്ചിലൂടെയും മറ്റും സംസ്ഥാന സർക്കാർ സമാഹരിച്ച 4912.45 കോടിയിൽ ചെലവിടാതെ 772.38 കോടി രൂപയുണ്ട്.

ദുരന്ത സഹായമടക്കം നൽകാനുണ്ടെന്ന പരാതികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: RICE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.