കൊച്ചി: കടപ്പത്രങ്ങളിറക്കി 300 കോടി രൂപ സമാഹരിക്കാൻ മുത്തൂറ്റ് ഫിനാൻസ് ഒരുങ്ങുന്നു. സെക്വേർഡ് റിഡീമബിൾ എൻ.സി.ഡിയുടെ 29-ാം ഇഷ്യൂവിലെയാണ് സമാഹരണം. 1,000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങളുടെ വില്പന നാളെമുതൽ ഡിസംബർ 19 വരെയാണ്. ചെറുകിട, ഹൈ നെറ്റ്‌വർത്ത് നിക്ഷേപകർക്ക് 7.75 ശതമാനം മുതൽ 8.25 ശതമാനം വരെ പലിശ നേടാമെന്നതാണ് പ്രത്യേകത.
കഴിഞ്ഞ ഇഷ്യൂവിനേക്കാൾ 0.25 മുതൽ 0.35 ശതമാനംവരെ അധികമാണിത്. 75 കോടി രൂപയുടേതാണ് അടിസ്ഥാന ഇഷ്യൂ. അധിക അപേക്ഷകൾ എത്തിയാൽ ആകെ 300 കോടി രൂപയുടെ സമാഹരണം നടത്താം. ഐ.സി.ആർ.എയുടെ എ.എ പ്ളസ് സ്‌റ്റേബിൾ റേറ്റിംഗുള്ള ഇഷ്യൂവാണിത്.
ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യമെന്ന നിലയിലാകും കടപ്പത്രങ്ങൾ അനുവദിക്കുക. കടപ്പത്രങ്ങൾ ബി.എസ്.ഇയിൽ ലിസ്‌റ്റ് ചെയ്യും. പലിശ പ്രതിമാസമോ വാർഷികാടിസ്ഥാനത്തിലോ കാലാവധിക്കുശേഷം ഒന്നിച്ചോ വാങ്ങാവുന്നവിധം ഏഴ് നിക്ഷേപ ഓപ്‌ഷനുകളുണ്ടെന്ന് മാനേജിംഗ് ഡയറക്‌ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |