SignIn
Kerala Kaumudi Online
Thursday, 19 September 2024 5.00 AM IST

ഇക്വഡോർ ഹോളണ്ട് സമനിലയിൽ തളച്ചു, ഖത്തറിന്റെ ഡോറടഞ്ഞു

Increase Font Size Decrease Font Size Print Page
ecudor

ഇക്വഡോറും ഹോളണ്ടും 1-1ന് സമനിലയിൽ പിരിഞ്ഞതോടെ ഖത്തർ ഈ ലോകകപ്പിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമായി

ദോഹ : ഈ ലോകകപ്പിലെ ആദ്യ വിജയം നേടിയിരുന്ന ഇക്വഡോർ രണ്ടാം മത്സരത്തിൽ കരുത്തരായ ഹോളണ്ടിനെ 1-1ന് സമനിലയിൽ തളച്ചപ്പോൾ പണികിട്ടിയത് ആതിഥയരായ ഖത്തറിന്. ആദ്യ മത്സരത്തിൽ ഇക്വഡോറിനോടും രണ്ടാം മത്സരത്തിൽ സെനഗലിനോടും തോറ്റ ഖത്തർ പ്രീ ക്വാർട്ടർ കാണാതെ പുറത്താകലുറപ്പിച്ച ആദ്യ ടീമായി. നേരത്തേ ലോകകപ്പിലെ ആദ്യ മത്സരത്തിൽ തോൽക്കുന്ന ആതിഥേയർ എന്ന നാണക്കേടും ഖത്തർ ഏറ്റുവാങ്ങിയിരുന്നു.

ഗ്രൂപ്പ് എയിൽ നാലു പോയിന്റ് വീതമുള്ള ഹോളണ്ടും ഇക്വഡോറും പ്രീ ക്വാർട്ടർ സാദ്ധ്യത വർദ്ധിപ്പിച്ചു.മൂന്നുപോയിന്റുള്ള സെനഗലിനും സാദ്ധ്യതയുണ്ട്. ചൊവ്വാഴ്ച നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇക്വഡോർ സെനഗലിനെ നേരിടും. അന്നാണ് ഖത്തറും ഹോളണ്ടും തമ്മിലുള്ള മത്സരം.

ഖലീഫ സ്റ്റേഡിയത്തിൽ ആറാംമിനിട്ടിൽത്തന്നെ ലീഡ് നേടിയ ഡച്ചുകാരെ 48-ാം മിനിട്ടിൽ എന്നർ വലൻസിയ നേടിയ ഗോളിനാണ് ഇക്വഡോർ തളച്ചത്. ഗോൾ വഴങ്ങിയശേഷം മികച്ച മുന്നേറ്റങ്ങൾ നടത്തിയ ഇക്വഡോറിന് മുന്നിൽ പിടിച്ചുനിൽക്കാൻ ഡച്ചുകാർ ശരിക്കും ബുദ്ധിമുട്ടുകയായിരുന്നു. മത്സരത്തിൽ ഇക്വഡോറുകാർ 14 ഷോട്ടുകൾ തൊടുത്തപ്പോൾ ഡച്ചുകാർക്ക് രണ്ടെണ്ണത്തിനാണ് കഴിഞ്ഞത്.

മത്സരത്തിന്റെ തുടക്കത്തിൽതന്നെ ഗോളടിക്കാൻ കഴിഞ്ഞ ഹോളണ്ടുകാർ പിന്നീടും നിരന്തരം ആക്രമണങ്ങൾ സംഘടിപ്പിച്ചാണ് ആദ്യ പകുതിയിൽ മുന്നോട്ടുപോയത്. വിട്ടുകൊടുക്കാതെ പൊരുതിയ ഇക്വഡോറിന് ആദ്യ പകുതിയിൽ ഗോളടിക്കാൻ കഴിഞ്ഞില്ലെങ്കിലും മത്സരത്തിന്റെ വീറും വാശിയും ഒട്ടും കുറവായിരുന്നില്ല. ഫസ്റ്റ് ഹാഫിന്റെ ഇൻജുറി ടൈമിൽ ഇക്വഡോർ വലകുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.

ആദ്യ കളിയിൽ സെനഗലിനെതിരെ ഗോളടിച്ച കോഡി ഗാപ്കോയാണ് ആറാം മിനിട്ടിൽ ഇക്വഡോറിനെതിരെയും സ്കോർ ചെയ്തത്. ക്ളാസൻ നൽകിയ പാസിൽനിന്നായിരുന്നു ഗാപ്കോയുടെ തകർപ്പൻ ഗോൾ.കഴിഞ്ഞ ലോകകപ്പിൽ മെ‌ംഫിസ് ഡെപേയ്ക്ക് ശേഷം കന്നിലോകകപ്പിന്റെ ആദ്യ രണ്ട് മത്സരങ്ങളിലും സ്കോർ ചെയ്യുന്ന ആദ്യ ഡച്ച് താരമായി ഗാപ്കോ. കഴിഞ്ഞ മാർച്ചിന് ശേഷം ഇക്വഡോറിന്റെ വലയിൽ വീഴുന്ന ആദ്യ ഗോളായിരുന്നു ഗാപ്കോയുടേത് .

32-ാം മിനിട്ടിൽ ഹോളണ്ടിന്റെ ഗോളി നൊപ്പാർട്ടിന്റെ ഒരു മികച്ച സേവ് കണ്ടു. ആദ്യ പകുതിയിലെ വിഫല ശ്രമങ്ങൾക്ക് ശേഷം 49-ാം മിനിട്ടിൽ ഇക്വഡോർ നായകൻ എന്നർ വലൻസിയയുടെ ബൂട്ടിൽ നിന്ന് സമനില ഗോൾ പിറന്നു. എസ്തുപിനാന്റെ പാസിൽനിന്ന് വലൻസിയ വലയിലേക്ക് തൊടുക്കുമ്പോൾ ഡച്ച് ഡിഫൻഡർ അക്കേ നിസഹായനായിരുന്നു. ഖത്തറിനെതിരെ ഇരട്ടഗോളുകൾ നേടിയിരുന്ന വലൻസിയ ഇതോടെ ഈ ലോകകപ്പിലെ ടോപ്‌സ്കോററായി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, ECUDOR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.