തിരുവനന്തപുരം: ദിവ്യയെയും കൈക്കുഞ്ഞിനെയും കടലിൽ തള്ളിയശേഷം ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞ മാഹിൻ വീട്ടിൽ തിരിച്ചെത്തിയത് കേസ് അന്വേഷണം തന്നിലേക്ക് വരുന്നില്ലെന്ന് ഉറപ്പാക്കിയശേഷം. കൊലപാതകത്തിന് അടുത്ത ദിവസം ദിവ്യയുടെ മൃതദേഹം കൃത്യസ്ഥലത്തിന് സമീപത്തെ തീരത്ത് അടിഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം രഹസ്യമായി നിരീക്ഷിച്ചുകൊണ്ടിരുന്ന മാഹിൻ മലയാളം, തമിഴ് പത്രങ്ങളിൽ ഇതുസംബന്ധിച്ച് വരുന്ന വാർത്തകളും ശ്രദ്ധിച്ചു.
ദിവ്യയുടെ മൃതദേഹം ആശാരിപ്പള്ളം മെഡിക്കൽ കോളേജിൽ അജ്ഞാത മൃതദേഹമെന്ന നിലയിൽ ദിവസങ്ങളോളം സൂക്ഷിക്കുകയും പോസ്റ്റ്‌മോർട്ടം ചെയ്യുകയും ചെയ്‌ത ദിവസങ്ങളിലെല്ലാം മാഹിൻ ആശാരിപ്പള്ളത്തും പരിസരത്തുമുണ്ടായിരുന്നു. ആഴ്ചകൾക്ക് ശേഷം കരയ്‌ക്കടിഞ്ഞ ഗൗരിയുടെ മൃതദേഹത്തിന്റെ പോസ്റ്റ‌്മോർട്ടവും പൊലീസ് അന്വേഷണവും നിരീക്ഷിച്ച് തമിഴ്നാട് - കേരള പൊലീസിന്റെ സംശയനിഴലില്ല താനെന്ന് ഉറപ്പാക്കിയശേഷമാണ് മാഹിൻ പൂവാറിലെ വീട്ടിലെത്തിയത്. പിന്നീട് പാരിപ്പള്ളിയിലെ ഹോട്ടലിൽ പാചകക്കാരനായി മാറിയ ഇയാൾ പൊലീസിന്റെ നിസംഗത മുതലെടുത്താണ് പത്തുവർഷം വിലസിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |