തിരുവനന്തപുരം: കൊലപാതകം, അസ്വാഭാവിക മരണം, ബലാത്സംഗം ഉൾപ്പെടെയുള്ള ദുരൂഹ മരണങ്ങളിലെല്ലാം ഡി.എൻ.എ പരിശോധന നടത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇത്തരം സംഭവങ്ങളിൽ ഡി.എൻ.എ പരിശോധന നടത്താത്തത് കേസന്വേഷണത്തെ ബാധിക്കുമെന്ന ക്രൈംബ്രാഞ്ച് മേധാവിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദ്ദേശം. ഇത്തരം മരണങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടാകുന്നുവെന്നാണ് ഡി.ജി.പിക്ക് വിവരം ലഭിച്ചത്. എല്ലാ സാമ്പിളുകളും ഡി.എൻ.എ പരിശോധനയ്ക്ക് വിടരുതെന്നും ആവശ്യമുള്ളവമാത്രം അയച്ചാൽ മതിയെന്നുമായിരുന്നു നേരത്തെയുണ്ടായിരുന്ന ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |